കൊച്ചി: സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ സഹായം രണ്ടാഴ്ചയ്ക്കുള്ളിൽ കൊടുത്ത് തീര്‍ക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. അർഹരായ മുഴുവൻ പേർക്കും ധനസഹായം ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. അതോടൊപ്പം പ്രളയ സഹായത്തിനുള്ള അപ്പീൽ നടപടി വേഗത്തിൽ പൂർത്തിയാക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.
സഹായവിതരണത്തിന് ശേഷം നടപടി റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. റെവന്യു പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി നിര്‍ദേശം. സ്ഥിരം, ലോക് അദാലത്തുകള്‍ വഴി പരാതികള്‍ തീര്‍പ്പാക്കാമെന്നും കോടതി പറഞ്ഞു.
0 Comments