കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാര്‍

കാഞ്ഞങ്ങാട്ട് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; ഒന്നും രണ്ടും പ്രതികള്‍ കുറ്റക്കാര്‍




കാഞ്ഞങ്ങാട്: പടന്നക്കാട് ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നാം പ്രതി പി.എ സലീമും രണ്ടാം പ്രതി സുവൈബയും കുറ്റക്കാരാണെന്ന് കോടതി. ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ശിക്ഷ ഇളവ് ചെയ്യണമെന്ന് ഒന്നാം പ്രതി പി.എ സലീം കോടതിയില്‍ ആവശ്യപ്പെട്ടു.


2024 മെയ് 15നാണ് സംഭവം. പുലര്‍ച്ചെ മൂന്നുമണിയോടെ പടന്നക്കാട്ട് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ സലീം തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണക്കമ്മല്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് കേസ്. പിതാവ് വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്ന് പശുവിനെ കറക്കാന്‍ പോയ സമയത്ത് അകത്തുകടന്ന സലീം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു.  പീഡനത്തിന് ശേഷം കുട്ടിയെ വഴിയില്‍ ഉപേക്ഷിച്ച് സ്വര്‍ണക്കമ്മലുമായി പ്രതി രക്ഷപ്പെടുകയാണുണ്ടായത്. കുട്ടിയുടെ മൊഴിയെ തുടര്‍ന്ന് ഹൊസ് ദുര്‍ഗ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും സലീമിനെ പിന്നീട് അറസ്റ്റ് ചെയ്യുകയുമായിരുന്നു. സലീം തട്ടിയെടുത്ത സ്വര്‍ണക്കമ്മല്‍ വില്‍ക്കാന്‍ സഹായിച്ചതിനാണ് സഹോദരി സുവൈബയെ കേസില്‍ രണ്ടാം പ്രതിയാക്കിയത്. കേസിന്റെ വിചാരണവേളയില്‍ 62 സാക്ഷികളെ വിസ്തരിച്ചു.

Post a Comment

0 Comments