കാഞങ്ങാട് : കഴിഞ്ഞ ചൊവ്വാഴ്ച ചെമ്മനാട് നിന്നും കാണാതായ ഭർതൃമതിയായ യുവതി പോലീസ് അന്വേഷണത്തിനിടെ മേല്പറമ്പ പോലീസ് സ്റ്റേഷനിൽ ഹാജരായി.
മേല്പറമ്പ പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യ പരിശോധന നടത്തി ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി. പ്രായ പൂർത്തിയായ യുവതിയെ സ്വന്തം ഇഷ്ട പ്രകാരം കോടതി വിട്ടയച്ചു. യുവതി പിന്നീട് കാമുകനോടൊപ്പം പോയി.
ചെമ്മനാട് പരവനടുക്കം തെക്കേ കോളനിയിലെ ഉണ്ണിയുടെ ഭാര്യ ഷാലു (21) വിനെയാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ആദ്യം എറണാകുളത്തും പിന്നീട് മലപ്പുറം ഭാഗങ്ങളിലും ഉള്ളതായി കണ്ടെത്തി നിരീക്ഷിച്ച് വരവെ മേല്പറമ്പ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.
പരാതിക്കാരൻ ഉണ്ണിയുടെയും കാണാതായ ഭാര്യ ഷാലുവിന്റേയും രണ്ട് വർഷം മുമ്പ് നടന്ന പ്രണയ വിവാഹം ആയിരുന്നു. ഇരു വീട്ടുകാരുടെയും എതിർപ് വകവെക്കാതെ ബാംഗ്ളൂരിലെ ഒരു ക്ഷേത്രത്തിൽ വെച്ചാണ് ഇവർ വിവാഹിതരായത്.
ചൊവ്വാഴ്ച വൈകുന്നേരം പരവനടുക്കം കമ്യൂണിറ്റി ഹാളിൽ വെച്ച് നടത്താറുള്ള കുടുംബശ്രീ യോഗത്തിന് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിപ്പോയ ഭാര്യ, നേരത്തേ ഇൻസ്റ്റഗ്രാമിലൂടെ ചാറ്റ് ചെയ്ത് പരിചയപ്പെട്ട മലപ്പുറംകാരനായ
കാമുകനെ വീട്ടിനടുത്ത് വിളിച്ചു വരുത്തി കാമുകന്റെ ബൈക്കിൽ കയറി നാടു വിടുകയായിരുന്നു.
ഭാര്യ ഷാലു രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് ഉണ്ണി മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകിയത്.
പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടയിൽ യുവതി കാമുകനൊപ്പം എറണാകുളം ഭാഗത്തുള്ളതായി പോലീസിന് സൂചന ലഭിച്ചിരുന്നു. എന്നാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തതിനാൽ കൃത്യമായ സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
പിന്നീട് കാസർഗോഡ് സൈബർ സെല്ലിന്റെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് യുവതിയെ കണ്ടെത്തി കോടതിയിൽ ഹാജരാക്കാൻ സാധിച്ചതെന്ന് മേല്പറമ്പ പോലീസ് അറിയിച്ചു.
0 Comments