മംഗലാപുരത്തെ പ്രമുഖ വ്യവസായിയുടെ മരണത്തിൽ മലയാളി ദമ്പതികൾ പിടിയിൽ

മംഗലാപുരത്തെ പ്രമുഖ വ്യവസായിയുടെ മരണത്തിൽ മലയാളി ദമ്പതികൾ പിടിയിൽ



മംഗളൂരു: കർണാടകയിലെ പ്രമുഖ വ്യവസായിയും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചെയർമാനുമായ ബി എം മുംതാസ് അലി (52) ജീവനൊടുക്കിയ സംഭവത്തിൽ മലയാളി ദമ്പതികൾ പിടിയിൽ. റഹ്മത്തിനെയും ഇവരുടെ ഭർത്താവ് ഷുഹൈബിനെയുമാണ് കാവൂർ പൊലീസ് ദക്ഷിണ കന്നഡയിലെ ബണ്ട്വാളിൽ നിന്ന് അറസ്റ്റ് ചെയ്തത്.


മുംതാസ് അലിയെ ചിലർ ബ്ലാക്ക്മെയിൽ ചെയ്തിരുന്നുവെന്ന് സഹോദൻ ഹൈദർ അലി പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ഇവരുൾപ്പെടെ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.


ഷാഫി, മുസ്തഫ അബ്ദുൽ സത്താർ, ഇയാളുടെ ഡ്രൈവർ സിറാജ് എന്നിവരാണ് പൊലീസ് തെരയുന്ന മറ്റ് പ്രതികൾ. ഇവർ നഗ്നദൃശ്യങ്ങൾ കാണിച്ച് മുംതാസ് അലിയെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.


Post a Comment

0 Comments