സംസ്‌ഥാനത്തുടനീളം വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്ന 45 അംഗ കവർച്ചാ സംഘത്തിലെ പ്രധാനികളെ പിടികൂടി പൊലീസ്. തമിഴ്‌നാട് തിരുനൽവേലി കളത്ത് സ്ട്രീറ്റിൽ ജയറാം, ഭാര്യ നാഗവല്ലി, മധുരൈ നാഗമലയ്‌ക്കത്ത് തങ്കപാടി, ഭാര്യ വല്ലി ടി. ശങ്കരി എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. നാലുപേരെയും പിടികൂടുന്നതിനിടെ ഒപ്പമുണ്ടായിരുന്ന ചിലർ ഓടിരക്ഷപ്പെട്ടതായും പൊലീസ് പറഞ്ഞു. പഴയതുണി ശേഖരിക്കാനെന്ന വ്യാജേനയെത്തിയാണ് ഇവർ മോഷണം നടത്തുന്നത്. സ്വർണം കൈവശമുള്ള ആളുകളെ കേന്ദ്രീകരിച്ചാണ് മോഷണം. ഇത്തരക്കാരെ നോട്ടമിട്ട് ശേഷം മൂന്നോ നാലോ പേര് ചേർന്ന സംഘമായി തിരിഞ്ഞാണ് മോഷണം. സംഘത്തിലെ സ്ത്രീകളായിരിക്കും സ്വർണം മോഷ്ടിക്കുന്നത്. പുരുഷന്മാർ ഇത് വിൽക്കും. ചെറുപ്രായത്തിലേ മോഷണം തൊഴിലാക്കിയവരാണ് സംഘത്തിലുള്ളത്. ഇവർക്കെതിരെ മറ്റ് നിരവധി കേസുകൾ കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായുണ്ട്. ണ്ടുമാസം മുൻപ് രാമപുരം ഇരട്ടച്ചിറക്ക് സമീപം, പ്രായമായ സ്ത്രീയുടെ മാല മോഷ്ടിച്ച കേസിലാണ് അടൂരിൽനിന്ന് രാമപുരം പൊലീസ് ഇവരെ പിടികൂടിയത്.
0 Comments