ഗുജറാത്തിൽ തകർന്നു വീണത് പരമാവധി യാത്രക്കാരും ദീർഘദൂര യാത്രയ്ക്കുള്ള ഇന്ധനവുമായി പറന്നുയർന്ന വിമാനമാണ്. ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിംഗ് ഡ്രീംലൈനർ അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെയാണ് നിലംപതിച്ചത്. റൺവേയ്ക്ക് സമീപമുള്ള ജനസാന്ദ്രതയുള്ള പ്രദേശത്താണ് വീണത്. അഹമ്മദാബാദ്-ലണ്ടൻ ഗാറ്റ്‌വിക്ക് സർവീസ് നടത്തുന്ന ഫ്ലൈറ്റ് AI171 ആണ്. ദീർഘ യാത്രാ റെക്കോഡുള്ള ക്യാപ്റ്റൻ സുമീത് സബർവാൾ ആണ് വിമാനം പറത്തിയിരുന്നത്. റൺവേ 23 ൽ നിന്ന് 13.39 മണിക്ക് പറന്ന് ഉയർന്ന ഉടനെ എടിസിയിലേക്ക് "മെയ്ഡേ കോൾ" (അടിയന്തിര സഹായ സൂചന) നൽകി. തൊട്ടു പിന്നാലെ തന്നെ വിമാനം റൺവേ പരിധിക്ക് പുറത്ത് നിലത്തു വീണതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. അഹമ്മദാബാദിലെ മേഘാനിനഗറിലെ ഫോറൻസിക് ക്രോസ് റോഡിന് സമീപമാണ് വീണത്. പ്രദേശമാകെ കറുത്ത പുകയാൽ മൂടിയിരിക്കയാണ്.
അഹമ്മദാബാദില്‍ വീണു തകര്‍ന്ന എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടു. അഹമ്മദാബാദില്‍നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ഇന്ത്യയുടെ എഐ171 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം 230 യാത്രക്കാരും 12 ജീവനക്കാരുമടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ 169 പേരും ഇന്ത്യക്കാരാണ്. 53 പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്. ഏഴ് പോര്‍ച്ചുഗീസ് പൗരന്മാരും ഒരു കനേഡിയനുമാണ് വിമാനത്തിലുണ്ടായിരുന്നത്.
0 Comments