ആവേശം ഉരുണ്ടുതുടങ്ങി: ലോക പോരിന് തുടക്കമായി

ആവേശം ഉരുണ്ടുതുടങ്ങി: ലോക പോരിന് തുടക്കമായി

ന്യൂഡല്‍ഹി: രാജ്യത്തിന്‍െ്‌റ ആവേശം ഒരൊറ്റ പന്തിലേയ്ക്ക് ആവഹിച്ച് ഫുട്‌ബോള്‍ എന്ന ഒരൊറ്റ ശ്വാസത്തില്‍ ഉരുണ്ടു തുടങ്ങി.

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ പോരാട്ടത്തിന് തുടക്കമായി. ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ കൊളംബിയ ഘാനയുമായും, നവി മുംബൈ ഡി.വൈ. പാട്ടില്‍ സ്‌റ്റേഡിയത്തില്‍ തുര്‍ക്കി ന്യൂസിലന്‍ഡുമായാണ് മത്സരിക്കുന്നത്.

ആവേശപ്പോരിന്‍െ്‌റ ആദ്യ ദിനം നാലു കളികളാണ്. വൈകിട്ട് എട്ടു മണിക്ക് ആതിഥേയരായ ഇന്ത്യ യുഎസ്എ യേയും, പരഗ്വ മലിയേയും നേരിടും. മൂന്നു മണി മുതല്‍ കാണികളെ സ്‌റ്റേഡിയത്തിലേയ്ക്ക് പ്രവേശിപ്പിച്ചു തുടങ്ങി. പ്രധാനമന്ത്രി ഉള്‍പ്പെടെ പ്രമുഖര്‍ കളി കാണാന്‍ എത്തുന്നുണ്ട്. ആദ്യ മത്സരത്തില്‍ തന്നെ മികച്ചകളി പുറത്തെടുക്കുമെന്ന് പരിശീലകന്‍ ലൂയിസ് നോര്‍ട്ടന്‍ ഡി മാതോസ് വ്യക്തമാക്കി.

ഫുട്‌ബോള്‍ മത്സരത്തിനായി ലോകകപ്പിനെത്തിയ ഇന്ത്യയിലെത്തിയ ടീമുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വിജയാശംസ. അതേസമയം, ഇന്ത്യന്‍ ടീമിന് സച്ചിന്‍ തെണ്ടൂല്‍ക്കറും ആശംസ നേര്‍ന്നു.

Post a Comment

0 Comments