ഞായറാഴ്‌ച, ഫെബ്രുവരി 18, 2018
കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ടുപ്രതികൾ കൂടി പൊലീസ് കസ്റ്റഡിയിലായതായി സൂചന. സാമൂഹിക മാധ്യമങ്ങളിൽ സജീവമായിരുന്ന ഒരാളും തില്ലങ്കരിയിൽ ബി.െജ.പി പ്രവർത്തകനെ കഴുത്തറുത്ത് കൊന്ന കേസിലെ ചിലരും ഷുൈഹബ് വധവുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലുണ്ടെന്നാണ് വിവരം. 
ഇന്നലെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. കസ്റ്റഡിയിലുള്ള രണ്ടുപേർ സി.പി.എം പ്രവർത്തകരാണ്. േകസിൽ ഇന്ന് അറസ്റ്റ് ഉണ്ടാേയക്കും. കൃത്യത്തിൽ പെങ്കടുത്തവർ ആെരാക്കെയാണെന്ന് തിരിച്ചറിഞ്ഞുവെന്നും ഒളിവിലുള്ള പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വൃത്തങ്ങൾ  വെളിപ്പെടുത്തി. 
പേരാവൂർ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വനമേഖലകളായ  മുഴക്കുന്ന് മുടക്കോഴി മലയിലും തില്ലങ്കേരി മേഖലയിലെ മച്ചൂർ മലയിലും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. െകാലപാതകം നടന്ന് ആറുദിവസമായിട്ടും പ്രതികളെ പിടികൂടാത്തതിൽ പൊലീസിനും സർക്കാറിനുമെതിരെ പൊതുവികാരമുണ്ട്. കെ.സുധാകര‍െൻറ 48  മണിക്കൂർ നിരാഹാരസമരം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ,പൊലീസ് കടുത്ത സമ്മർദത്തിലാണ്. ആവശ്യമെങ്കിൽ സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് െപാലീസ് പറഞ്ഞു. 
മട്ടന്നൂർ-കണ്ണൂര്‍ റോഡില്‍ വാഴാന്തോടിലെ ഒരു സ്ഥാപനത്തിലെ സി.സി.ടി.വി കാമറയിൽനിന്ന്  പ്രതികളെന്ന് സംശയിക്കുന്നവരുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കണ്ണൂര്‍ ഭാഗത്തുനിന്നു വന്ന കാര്‍ നിര്‍ത്തി അതിലുണ്ടായിരുന്നവര്‍ മറ്റൊരു കാറില്‍ കയറുന്ന ദൃശ്യമാണിത്. ഇവരെ കണ്ടെത്തുന്നതിന് അന്വേഷണം  ഊര്‍ജിതമാക്കിയിട്ടുണ്ട്.  മേഖലയിലെ വിവിധ ഇടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരുകയാണ്.  

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ