വ്യാഴാഴ്‌ച, ഫെബ്രുവരി 08, 2018
ബംഗുളൂരു : ശസ്ത്രക്രിയയ്ക്ക് വിധേയനായ 25 കാരന്റെ തലയോട്ടിയുടെ ഭാഗം കാണാതായതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ രണ്ട് ഡോക്ടര്‍മാര്‍ അറസ്റ്റില്‍. വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലെ ന്യൂറോ സര്‍ജന്‍മാരായ ഡോ. ബി ഗുരുപ്രസാദ്, ഡോ. രാജേഷ് ആര്‍ റായ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. ചിക്കമംഗലൂര്‍ സ്വദേശിയായ മഞ്ജുനാഥിന്റെ തലയോട്ടിയുടെ വലതുഭാഗമാണ് നഷ്ടമായത്.

നിലവിലെ സാഹചര്യത്തില്‍ ചെറുതായൊന്ന് തല ചൊറിയുന്നതുപോലും തച്ചോറിന് ക്ഷതമുണ്ടാക്കുമെന്ന് മഞ്ജുനാഥ് പറഞ്ഞു. ഫെബ്രുവരി രണ്ടിനാണ് തലവേദനയെ തുടര്‍ന്ന് മഞ്ജുനാഥിനെ വൈദേഹി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവേശിപ്പിച്ചത്.യുവാവിന് തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും ജീവന്‍ രക്ഷിക്കണമെങ്കില്‍ അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നുമാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.

തലയോട്ടിയുടെ ഭാഗം മാറ്റിവെക്കാന്‍ സാധിക്കില്ലെന്ന് കുടുംബത്തോട് നേരത്തെ പറഞ്ഞിരുന്നു എന്ന് ഡോ. ബി ഗുരുപ്രസാദ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ