തിരുവനന്തപുരം: മതനിരപേക്ഷത തകര്‍ക്കാനുള്ള കാമ്പസ് ഫ്രണ്ടിന്‍റെ ആസൂത്രിത നീക്കത്തിന്‍റെ ഭാഗമായാണ് മഹാരാജാസിലെ എസ്എഫ്‌ഐ നേതാവിനെ കൊലപ്പെടുത്തിയതെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ ജോ.സെക്രട്ടറി എം.വിജിന്‍. സമാധാന അന്തരീക്ഷത്തില്‍ മുന്നോട്ട് പോകുന്ന കാമ്പസാണ് മഹരാജാസ് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഇവിടെ ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ കാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും ചേര്‍ന്ന് നടത്തിയ അരും കൊലയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും ഇത്തരം വര്‍ഗീയ ശക്തികളെ കാമ്പസില്‍ നിന്നും സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്താന്‍ വിദ്യാര്‍ഥി സമൂഹവും പൊതുജനവും തയ്യാറാവണമെന്നും വിജിൻ ആവശ്യപ്പെട്ടു.
0 Comments