തൃശൂർ: ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിച്ചാൽ ഏതു വിധേനയും തടയുമെന്ന് ഹിന്ദു സംഘടനകൾ. വിഷയത്തിൽ കേരള സർക്കാരിന്‍റെ നിലപാട് പ്രതിഷേധാർഹമാണ്. ഇതിനെതിരെ ജൂലൈ 30ന് സംസ്ഥാന വ്യാപകമായി സൂചന ഹർത്താൽ നടത്തുമെന്ന് സംഘടനകൾ അറിയിച്ചു.
കോടതി വിധി അനുകൂലമല്ലെങ്കിൽ അമ്മമാരുടെ നേതൃത്വത്തിൽ യുവതികളെ തടയും. ഇതുമൂലം ഉണ്ടാകാവുന്ന ഏതു തരത്തിലുള്ള പ്രത്യാഘാതങ്ങളും നേരിടാൻ തയാറാണ്. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ നിലനിർത്താനായി കേന്ദ്രസർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നും അയ്യപ്പ ധർമ്മ സേന, വിശാല വിശ്വകർമ്മ ഐക്യവേദി, ശ്രീരാമ സേന, ഹനുമാൻ സേന ഭാരത് എന്നീ സംഘടനകൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ