കോഴിക്കോട്: എന്ത് അടിച്ചമര്‍ത്തല്‍ ഉണ്ടായാലും അടിയന്തരാവസ്ഥയെ നേരിട്ടതുപോലെ സഹനസമരത്തിലൂടെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.
പത്തനംതിട്ടയില്‍ എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ സി.പി.എമ്മിലെയും കോണ്‍ഗ്രസിലെ പന്ത്രണ്ട് മുന്‍നിര നേതാക്കള്‍ നാളെ ബി.ജെ.പിയില്‍ ചേരുമെന്നും ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശബരിമല സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമല്ല. ഇന്ത്യയില്‍ ജുഡീഷ്യറിക്ക് അഡ്മിനിസ്ട്രേറ്റീവ് ചുമതല കൊടുത്ത ഏക സംവിധാനമാണ് ശബരിമല. കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനാണ് ഇക്കാര്യത്തില്‍ ചുമതലയുള്ളത്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അവിടെ ദൈനംദിനകാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കോടതിവിധി നടപ്പാക്കലല്ല സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പാക്കാനുള്ള ശ്രമമാണ് ശബരിമലയില്‍ നടത്തുന്നത്. അഞ്ചുകോടി ആള്‍ക്കാര്‍ ദര്‍ശനം നടത്തുന്ന ദേവാലയത്തെ തകര്‍ത്തുകൊണ്ട് കുറുക്കുവഴിയിലൂടെ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മതാചാരങ്ങള്‍ അനുഷ്ഠിക്കുകയോ മതാചാരങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യരുതെന്നാണ് കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ തെറ്റുതിരത്തല്‍ രേഖയില്‍ പറയുന്നത്. പാര്‍ട്ടികോണ്‍ഗ്രസിലെടുത്ത തീരുമാനം സാധാരണ പാര്‍ട്ടിപ്രവര്‍ത്തകരും ജനങ്ങളും വലിച്ചെറിഞ്ഞതുകൊണ്ടല്ലെ കൂട്ടം കൂട്ടമായി അവര്‍ ദേവാലയങ്ങളിലേക്ക് പോകുന്നതെന്ന് ശ്രീധരന്‍ പിള്ള ചോദിച്ചു. തെറ്റു തിരുത്തലില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും ശ്രീധരന്‍ പിള്ള ചോദിച്ചു.
0 Comments