കാഞ്ഞങ്ങാട്ട് ഹർത്താൽ അനുകൂലികൾ നടത്തിയ പ്രകടനത്തിൽ സംഘർഷം; ഗ്രനേഡ് പ്രയോഗിച്ചു
കാഞ്ഞങ്ങാട്: ഹർത്താൽ അനുകൂലികൾ ടൗണിൽ നടത്തിയ പ്രകടനത്തിനിടെ നടന്ന സംഘർഷത്തെ തുടർന്ന് പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഇന്ന് രാവിലെ പതിനൊന്നു മണിയോടെ ദുർഗ സ്കൂളിനു സമീപത്തു നിന്നു തുടങ്ങിയ പ്രകടനം പുതിയകോട്ട ചുറ്റി കോട്ടച്ചേരിയിൽ പത്മാക്ലിനിക്കിനു സമീപം എത്തിയപ്പോഴാണ് പൊലീസും പ്രകടനക്കാരും തമ്മിൽ സംഘർഷമുണ്ടായത്. സംഘർഷത്തിൽ പൊലീസുകാരായ ദീപു, ജ്യോതിഷ്, മഹേഷ് എന്നിവർക്ക് പരിക്കേറ്റു. സി.ഐ.ടി.യു വിന്റെ കൊടിമരം നശിപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു സംഘർഷത്തിെൻറ തുടക്കം. ഉടൻ പൊലീസ് ലാത്തി വിശുകയും ഗ്രനൈഡ് പ്രയോഗിക്കുകയും ചെയ്തു. തുടർന്നു പിരിഞ്ഞ് പോയ പ്രകടനക്കാർ വീണ്ടും ഒന്നിച്ചു കൂടി കോട്ടച്ചേരിയിൽ റോഡിൽ കുത്തിയിരുന്നു. അക്രമത്തെ തുടർന്ന് രണ്ട് ബി.ജെ.പി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രകടനത്തിെൻറ തുടക്കത്തിൽ സി.പി.എം കൊടിമരങ്ങൾ വ്യാപകമായി നശിപ്പിച്ചിരുന്നു. നഗരത്തിൽ ഒരിടത്തും കടകൾ തുറന്നില്ല. കടകൾ തുറക്കാൻ വ്യാപാരികൾ തീരുമാനിച്ചിരുന്നെങ്കിലും പൊലീസ് സംരക്ഷണം നൽകാത്തതിനാൽ പിൻമാറുകയായിരുന്നു. സി.പി.എം കൊവ്വൽ സ‌്റ്റോർ ബ്രാഞ്ചംഗവുമായ പി.വി. നാരായണന്റെ വീട‌് ആക്രമിച്ചു. ഇരുളിെൻറ മറവിൽ ബി.ജെ.പിക്കാരാണ് വീടാക്രമിച്ചതെന്ന് സി.പി.എം ആരോപിച്ചു. മാരാകായുധങ്ങളുമായി എത്തിയ സംഘം വീടിന്റെ അഞ്ചുജനൽചില്ലുകളും ഇരുമ്പുകമ്പിയും പട്ടികകഷണങ്ങളും ഉപയോഗിച്ച‌് അടിച്ചുതകർത്തു. വീട‌് അക്രമിച്ചതിൽ പ്രതിഷേധിച്ച‌് സി.പി.എം കാഞ്ഞങ്ങാട‌് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കൊവ്വൽ സ‌്റ്റോറിൽ പ്രകടനം നടത്തി.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ