രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമല്ല വോട്ടര്‍മാര്‍ക്കും സംതൃപ്തി ലഭിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. 50 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണ്ണമെന്ന പ്രതിപക്ഷ ആവശ്യം പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.
സീതുകള്‍ എണ്ണിതീരാന്‍ കുറഞ്ഞത് ആറുദിവസമെങ്കിലും എടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും കടുത്ത നിലപാടിലാണ് പ്രതിപക്ഷം. കാത്തിരിക്കാന്‍ തയാറാണെന്ന് പ്രതിപക്ഷം കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യതയും സുതാര്യതയും ഉറപ്പിക്കാന്‍ 50 ശതമാനം രസീതുകള്‍ എണ്ണെണം.
ഇരട്ടി ഉദ്യോഗസ്ഥരെ നിയോഗിച്ചാല്‍ രണ്ടര ദിവസം കൊണ്ട് എണ്ണിതീര്‍ക്കാവുന്നതേയുളളു എന്നും പ്രതിപക്ഷം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. എന്‍.ചന്ദ്രബാബു നായിഡു, അരവിന്ദ് കേജ്‍രിവാള്‍ തുടങ്ങി പ്രതിപക്ഷത്തെ 21 നേതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
എന്താണു വിവിപാറ്റ്?
ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ (ഇവിഎം) വിവിപാറ്റ് യന്ത്രം ഘടിപ്പിക്കുന്നതോടെ ഓരോ വോട്ടർക്കും ആർക്കാണു വോട്ട് ചെയ്തതെന്നു കൂടുതൽ വ്യക്തമാകും. വോട്ടെണ്ണൽ സമയത്ത് ഓരോ നിയമസഭാ മണ്ഡലത്തിലെയും ഒരു പോളിങ്ങ് ബൂത്തിലെ വിവിപാറ്റ് രസീതുകളും പോൾ ചെയ്യപ്പെട്ട വോട്ടുകളും സാംപിൾ എന്ന തരത്തിൽ ഒത്തുനോക്കാനാണ് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രെയിൽ (വിവിപാറ്റ്) സംവിധാനം ഇങ്ങനെ:
∙ വോട്ടിങ് കംപാർട്മെന്റിനുള്ളിൽ കയറുന്ന വോട്ടറിനു മുന്നിൽ ഇത്തവണ 2 യന്ത്രങ്ങളുണ്ടാവും; ബാലറ്റ് യൂണിറ്റും വിവിപാറ്റ് യന്ത്രവും
- ബാലറ്റ് യൂണിറ്റിൽ പച്ച നിറത്തിൽ ലൈറ്റ് തെളിഞ്ഞാൽ വോട്ടർക്കു സ്വന്തം സ്ഥാനർഥിക്കോ നോട്ടയ്ക്കോ വോട്ട് ചെയാം. അതിനു നേരെയുള്ള ബട്ടൺ അമർത്തുന്നയുടൻ ആ നിരയിൽ ചുവപ്പ് നിറത്തിലുള്ള ലൈറ്റ് തെളിയും.
- തുടർന്ന് വിവിപാറ്റ് യന്ത്രത്തിനുള്ളിൽ ഒരു രസീത് വരും. ആ രസീതിൽ വോട്ടർ ആർക്കു വോട്ട് നൽകിയോ, ആ സ്ഥാനാർഥിയുടെ പേര്, ക്രമനമ്പർ, ചിഹ്നം എന്നിവയുണ്ടാകും.
- 7 സെക്കന്റ് വരെ ആ രസീത് കാണാം. തുടർന്ന് വിവിപാറ്റ് യന്ത്രത്തിനുള്ളിലെ പെട്ടിയിലേക്ക് അത് വീഴും. ആ രസീത് വോട്ടറിനു കൈവശം ലഭിക്കില്ല.
- അതിനു ശേഷം 5 സെക്കന്റ് പൂർത്തിയാവുമ്പോൾ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറിന്റെ പക്കലുള്ള കൺട്രോൾ യൂണിറ്റിൽ ബീപ് ശബ്ദം കേൾക്കും. അതിനു ശേഷമേ വോട്ടർ പുറത്തിറങ്ങാൻ പാടുള്ളൂ.
ചോദ്യം ചെയ്യാം
വോട്ട് ചെയ്ത സ്ഥാനർഥിയുടെ പേരല്ല വിവിപാറ്റ് രസീതിൽ കണ്ടതെന്നു പരാതിയുണ്ടെങ്കിൽ ബൂത്തിലെ പ്രിസൈഡിങ് ഓഫിസറിനെ വിവരം അറിയിക്കാം. തുടർന്നു അദ്ദേഹം പരാതി ശരിയല്ലെങ്കിലുള്ള ശിക്ഷയെ കുറിച്ചു വോട്ടർക്കു പറഞ്ഞു കൊടുക്കും. പരാതിയുമായി മുന്നോട്ട് പോകൊമെന്നാണെങ്കിൽ വീണ്ടും വോട്ട് ചെയ്യാൻ അവസരം നൽകുകയും. ഇത്തവണ വോട്ട് ചെയ്യുമ്പോൾ പ്രിസൈഡിങ് ഓഫിസറും പോളിങ് എജന്റുമാരും സാക്ഷികളാകും.
വോട്ട് ചെയ്തത് ആർക്കാണോ അതെയാളുടെ പേരിൽ ഉള്ള രസീതാണു വിവിപാറ്റിൽ കാണിക്കുന്നതെങ്കിൽ, പരാതി തെറ്റാണെന്നു വരും. തെറ്റായ പരാതി നൽകുന്നവർക്ക് 6 മാസം തടവും 1000 രൂപ പിഴയുമാണു ശിക്ഷ. എന്നാൽ, തെറ്റായ സ്ഥാനാർഥിയുടെ പേരാണു രസീതിൽ വരുന്നതെങ്കിൽ, പരാതി ശരിയാണെന്നു വരും.
0 Comments