തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനം അടച്ചിടുമോ ആശങ്കയ്‌ക്ക് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. വലിയ തോതിലുള്ള കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രോഗവ്യാപനം തടയുകയാണ് പ്രധാനം. ഇങ്ങനെയൊരു സാഹചര്യത്തിൽ സമ്പൂർണ അടച്ചിടലിലേക്ക് പോകാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. അടച്ചിടലിലേക്ക് പോകുക എന്നതിനേക്കാൾ ആവശ്യം നിയന്ത്രണങ്ങൾ പാലിക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനം തടഞ്ഞാലേ മരണം കുറയ്ക്കാനാവൂ. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുകയാണ് ആവശ്യം. മാസ്‌ക്, സാമൂഹിക അകലം എന്നിവയാണ് പ്രധാനമെങ്കിലും ഇക്കാര്യങ്ങൾ പാലിക്കുന്നതിൽ ചിലർ വീഴ്‌ച വരുത്തുന്നുണ്ട്. മികച്ച രീതിയിൽ കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കപ്പെടണം. ക്വാറൻ്റൈനിൽ കഴിയുന്നവർ നിർദേശങ്ങൾ പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാൽ കൊവിഡ് വ്യാപനം കുറയ്‌ക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതുന്നത്. അതിനുള്ള സഹായത്തിനായിട്ടാണ് യോഗം വിളിച്ചത്. ആരോഗ്യമുള്ളവര്‍ക്കടക്കം പ്രത്യാഘാതമുണ്ട്. കൊവിഡ് വനന്ന് പോയതിന് ശേഷവും പ്രത്യാഘാതമുണ്ട്. ഇത് നിസാരമായ കാര്യമല്ലെന്ന് തിരിച്ചറിയണം. പൊലീസിന് ക്രമസമാധാനം വലിയ തോതിൽ ശ്രദ്ധിക്കേണ്ടി വന്നു. അടിസ്ഥാനപരമായി ഇത് തടസമായി. ഇനി കാത്തു നിൽക്കാൻ സമയമില്ല. കർശന നടപടികളിലേക്ക് കടക്കുകയാണ് ഇനി ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ