കാഞ്ഞങ്ങാട്ടെ ക്വട്ടേഷന്‍ ആക്രമം; തട്ടി കൊണ്ടുപോയ കാര്‍ കണ്ടെത്തി

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ടെ ക്വട്ടേഷന്‍ ആക്രമം; തട്ടി കൊണ്ടുപോയ കാര്‍ കണ്ടെത്തി



കാഞ്ഞങ്ങാട്: ദമ്പതികളെ പട്ടാപ്പകല്‍ വീടു  കയറി ആക്രമിച്ച് തട്ടികൊണ്ടുപോയ കാര്‍ ഉപയോഗ ശൂന്യമായ ചെങ്കല്‍ ക്വാറിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കെ.എല്‍ 60 ടി എണ്ണൂറ്റിപത്ത് നമ്പര്‍ ഇന്നോവോ ക്രിസ്റ്റ കാറാണ് കണ്ടെത്തിയിരിക്കുന്നത്.കാഞ്ഞങ്ങാട്, ദുര്‍ഗ്ഗാ സ്‌കൂള്‍ റോഡിലെ ഗണേഷ് മന്ദിര സമീപത്ത ദേവദാസിന്റെ കാറാണ് നീലേശ്വരം പൊലീസ് സ്റ്റേഷന്‍ കരിന്തളം, കൊല്ലംപാറ ഉമിച്ചിപ്പൊയിലിലെ ചെങ്കല്‍ ക്വാറിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇതു വഴി നടന്നു പോയവരാണ് കാര്‍ നിര്‍ത്തിയിട്ട നില യില്‍ ആദ്യം കണ്ടത്. ഉടന്‍ വിവരം നീലേശ്വരം  അറിയിക്കുകയായിരുന്നു. അന്വേഷണത്തില്‍  കാഞ്ഞങ്ങാട്ടു നിന്നു തട്ടിക്കൊണ്ടു പോയ കാറാണെന്നു തിരിച്ചറിഞ്ഞത്.  വിവരമറിഞ്ഞ്  ഹൊസ്ദുര്‍ഗ് പൊലീസ് പി കെ  ഷൈനിന്റെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി കാറിനു കാവല്‍ ഏര്‍പ്പെടുത്തി. കാറിന്റെ ഡോര്‍ തുറന്നുവച്ച നിലയിലായിരുന്നു. പഞ്ചറായ ടയര്‍ മാറ്റി സ്റ്റപ്പിനി ടയര്‍ ഘടിപ്പിച്ച നിലയിലും ബാറ്ററിയുടെ വയറുകള്‍  ഊരി വച്ച നിലയിലുമായിരുന്നു കാര്‍. ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തിയ ശേഷം കാര്‍ കസ്റ്റഡിയിലെടുക്കുമെന്നു പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്ക ത്തിന്റെ പേരില്‍ വീടുകയറി ദേവദാസിനെയും ഭാര്യയെയും ആക്രമിച്ചു കാറും മറ്റും കൊള്ളയടിച്ചുവെന്നാണ് കേസ്. കേസില്‍ രാജേന്ദ്രപ് സാദ്, സുരേശന്‍ എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. മറ്റു പ്രതികളായ മുകേഷ് , ദാമോദരന്‍ ,അശ്വിന്‍ എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടയിലാണ് കാര്‍ കണ്ടെത്തിയത്. നവംബര്‍ 12ന് ഉച്ചയ്ക്ക് 12.30നാണ് അഞ്ചംഗ സംഘമെത്തി ദേവദാസിനെയും ലളിതയെയും ആക്രമിച്ചത്.

Post a Comment

0 Comments