കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിൽ ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമനെ സിബിഐ പ്രതി ചേര്‍ത്തു. 21ആം പ്രതിയാണ് കുഞ്ഞിരാമന്‍. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കെവി കുഞ്ഞിരാമന്‍. പ്രതികള്‍ക്ക് കുഞ്ഞിരാമന്‍ സഹായം നല്‍കിയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
കേസില്‍ പുതിയതായി 10 പേരെ കൂടിയാണ് സിബിഐ പ്രതിചേര്‍ത്തിരിക്കുന്നത്. എല്ലാവരെയും ഉടൻ അറസ്‌റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് സിബിഐ കോടതിയിൽ വ്യക്‌തമാക്കി. ഇന്നലെ അറസ്‌റ്റ് ചെയ്‌ത പ്രതികളായ രാജേഷ്, സുരേന്ദ്രൻ, മധു, റെജി വർഗിസ്, ഹരിപ്രസാദ് എന്നിവരെ റിമാന്‍ഡ് ചെയ്‌തു.
ശനിയാഴ്‌ച പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റപത്രം സമർപ്പിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശമുള്ളപ്പോഴാണ് സിബിഐയുടെ നിർണായ നീക്കം. പ്രതികളിൽ ഒരാളായ റെജി വർഗീസാണ് കൊലപാതകികള്‍ക്ക് ആയുധങ്ങള്‍ നൽകിയതെന്നാണ് സിബിഐ കണ്ടെത്തൽ.
മറ്റൊരു പ്രതി സുരേന്ദ്രനാണ് ശരത്തിന്റെയും കൃപേഷിന്റെയും കൃത്യമായ യാത്രാവിവരങ്ങള്‍ കൊലപാതികളെ അറിയിച്ചതെന്ന് സിബിഐ പറയുന്നു. മറ്റുളളവർ ചേർന്നാണ് കൊലപാതകത്തിന് ശേഷം പ്രതികളെ രക്ഷപ്പെടാൻ സഹായിച്ചതെന്നും കണ്ടെത്തി.
0 Comments