പാലക്കാട്• എലപ്പുള്ളിയിലെ ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി സുഹൃത്ത് രമേശാണ് എലപ്പുള്ളിയിലെ എസ്ഡിപിഐ നേതാവ് എ.സുബൈറിനെ കൊലപ്പെടുത്താൻ ആസൂത്രണം നടത്തിയതെന്ന് എഡിജിപി വിജയ് സാഖറെ. സംഭവത്തിൽ രമേശ്, ആറുമുഖൻ, ഷൺമുഖം എന്നീ 3 പേർ അറസ്റ്റിലായി. മൂന്നു പേരും ആർഎസ്എസ് പ്രവർത്തകരാണ്.
സുബൈറിനെ കൊലപ്പെടുത്താൻ രണ്ടു തവണ ശ്രമം നടത്തിയെങ്കിലും പൊലീസ് വാഹനം അതുവഴി കടന്നുപോയതിനാൽ ശ്രമം പരാജയപ്പെട്ടു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിൽ സുബൈറിന് ഉത്തരവാദിത്തമുണ്ടാകുമെന്നു സഞ്ജിത് രമേശിനോടു പറഞ്ഞിരുന്നതായി എഡിജിപി പറഞ്ഞു. കൊലപാതകത്തിൽ മൂന്നു പേർ മാത്രമാണ് പങ്കെടുത്തതെന്നാണു കരുതുന്നത്. എന്നാൽ, ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം തുടരും.
പിതാവ് അബൂബക്കറുമായി ബൈക്കിൽ പോകുന്നതിനിടെ കഴിഞ്ഞ 15നാണു കാറിലെത്തിയ അക്രമിസംഘം സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ 16ന് പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എ.ശ്രീനിവാസനെയും കൊലപ്പെടുത്തി.
0 Comments