കൽപ്പറ്റ: സി.കെ.ജാനു എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭയാണ് എൻഡിഎ വിടാൻ ഒരുങ്ങുന്നത്. മുത്തങ്ങ വാർഷിക ദിനമായ ഫെബ്രുവരി 19ന് ജാനു നിലപാട് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
കേന്ദ്ര സർക്കാർ ബോർഡുകളിലോ കോർപറേഷനുകളിലോ ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷനിലോ അംഗത്വം നൽകുമെന്ന് വാഗ്ദാനം ഇത്രയും കാലമായിട്ടും എൻഡിഎ പാലിച്ചില്ലെന്ന് ജാനു കുറ്റപ്പെടുത്തി. യുഡിഎഫും എൽഡിഎഫും ആദിവാസി വിഭാഗത്തോട് ചെയ്ത അനീതിയാണ് എൻഡിഎയും തുടരുന്നതെന്നും ജാനു കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരി നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥനാർഥിയായിരുന്നു ജാനു. ഗോത്രമഹാസഭ കോ ഓർഡിനേറ്റർ എം.ഗീതാനന്ദന്റെ ഉപദേശങ്ങൾ വകവയ്ക്കാതെ തിടുക്കത്തിൽ രൂപീകരിച്ച ജെആർഎസിനെ എൻഡിഎയുടെ ഭാഗമാക്കിയാണ് ജാനു തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി ദേശീയ-സംസ്ഥാന നേതാക്കളുടെ സമ്മർദവും പ്രലോഭനങ്ങളുമാണ് ആദിവാസി നേതാവെന്ന നിലയിൽ രാജ്യത്തിനു പുറത്തും അറിയപ്പെടുന്ന ജാനുവിനെ തെരഞ്ഞടുപ്പിൽ ബിജെപിയുടെ കുടക്കീഴിൽ നിർത്തിയത്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നപക്ഷം ദേശീയ പട്ടികവർഗ കമ്മീഷൻ അംഗത്വമാണ് ബിജെപി നേതാക്കൾ ജാനുവിന് വാഗ്ദാനം ചെയ്തത്. മണ്ഡലത്തിൽ കോണ്‍ഗ്രസിലെ ഐ.സി.ബാലകൃഷ്ണനും സിപിഎമ്മിലെ രുക്മണി സുബ്രഹ്മണ്യനും തമ്മിലുള്ള അങ്കത്തിൽ മൂന്നാം സ്ഥാനത്തായ ജാനുവിനു പക്ഷേ, എൻഡിഎ നേതൃത്വം നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതിലുള്ള നൈരാശ്യമാണ് ജാനുവിനെ ബിജെപിയുമായി മാനസികമായി അകറ്റിയതും എൻഡിഎ വിടാനുള്ള തീരുമാനത്തിലേക്ക് നയിക്കുന്നതും.
കേന്ദ്ര സർക്കാർ ബോർഡുകളിലോ കോർപറേഷനുകളിലോ ദേശീയ പട്ടികജാതി-പട്ടികവർഗ കമ്മീഷനിലോ അംഗത്വം നൽകുമെന്ന് വാഗ്ദാനം ഇത്രയും കാലമായിട്ടും എൻഡിഎ പാലിച്ചില്ലെന്ന് ജാനു കുറ്റപ്പെടുത്തി. യുഡിഎഫും എൽഡിഎഫും ആദിവാസി വിഭാഗത്തോട് ചെയ്ത അനീതിയാണ് എൻഡിഎയും തുടരുന്നതെന്നും ജാനു കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരി നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥനാർഥിയായിരുന്നു ജാനു. ഗോത്രമഹാസഭ കോ ഓർഡിനേറ്റർ എം.ഗീതാനന്ദന്റെ ഉപദേശങ്ങൾ വകവയ്ക്കാതെ തിടുക്കത്തിൽ രൂപീകരിച്ച ജെആർഎസിനെ എൻഡിഎയുടെ ഭാഗമാക്കിയാണ് ജാനു തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബിജെപി ദേശീയ-സംസ്ഥാന നേതാക്കളുടെ സമ്മർദവും പ്രലോഭനങ്ങളുമാണ് ആദിവാസി നേതാവെന്ന നിലയിൽ രാജ്യത്തിനു പുറത്തും അറിയപ്പെടുന്ന ജാനുവിനെ തെരഞ്ഞടുപ്പിൽ ബിജെപിയുടെ കുടക്കീഴിൽ നിർത്തിയത്.
തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നപക്ഷം ദേശീയ പട്ടികവർഗ കമ്മീഷൻ അംഗത്വമാണ് ബിജെപി നേതാക്കൾ ജാനുവിന് വാഗ്ദാനം ചെയ്തത്. മണ്ഡലത്തിൽ കോണ്‍ഗ്രസിലെ ഐ.സി.ബാലകൃഷ്ണനും സിപിഎമ്മിലെ രുക്മണി സുബ്രഹ്മണ്യനും തമ്മിലുള്ള അങ്കത്തിൽ മൂന്നാം സ്ഥാനത്തായ ജാനുവിനു പക്ഷേ, എൻഡിഎ നേതൃത്വം നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതിലുള്ള നൈരാശ്യമാണ് ജാനുവിനെ ബിജെപിയുമായി മാനസികമായി അകറ്റിയതും എൻഡിഎ വിടാനുള്ള തീരുമാനത്തിലേക്ക് നയിക്കുന്നതും.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ