വ്യാഴാഴ്‌ച, മാർച്ച് 08, 2018
ന്യൂഡൽഹി: ഹാദിയ കേസിൽ സുപ്രീം കോടതിയുടെ നിർണായക വിധി. ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. ഭർത്താവ് ഷെഫിൻ ജെഹാൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവുണ്ടായിരിക്കുന്നത്.

ഹാദിയ-ഷെഫിൻ ജഹാൻ ദന്പതികളുടെ വിവാഹത്തിന് നിയമസാധുത ഉണ്ടെന്നും ഹേബിയസ് കോർപ്പസ് ഹർജി പരിഗണിച്ച് വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി തെറ്റാണെന്നും സുപ്രീംകോടതി വിധിച്ചു.

വിവാഹം റദ്ദാക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. അതേസമയം, ഷെഫിൻ ജഹാനെതിരായ എൻഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.

എന്നാൽ കോടതി വിധി പൂർണമല്ലെന്നാണ് ഹാദിയയുടെ പിതാവ് അശോകന്‍റെ പ്രതികരണം. മകളുടേത് തട്ടിക്കൂട്ട് വിവാഹമാണെന്ന് കോടതിയെ ബോധിപ്പിക്കാൻ ശ്രമിക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും പിതാവ് പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ