തന്റെ കവിതകളുടെ മുഴുവന്‍ റോയല്‍റ്റിയും കത്വയിലെ എട്ടുവയസുകാരിയുടെ കുടുംബത്തിന് നല്‍കും; ‘എനിക്കിനി കവിതയും വേണ്ട, ജീവിക്കുകയും വേണ്ട’; കവി കെ.ആര്‍ ടോണിയുടെ ഹൃദയഭേദകമായ കുറിപ്പ്

തന്റെ കവിതകളുടെ മുഴുവന്‍ റോയല്‍റ്റിയും കത്വയിലെ എട്ടുവയസുകാരിയുടെ കുടുംബത്തിന് നല്‍കും; ‘എനിക്കിനി കവിതയും വേണ്ട, ജീവിക്കുകയും വേണ്ട’; കവി കെ.ആര്‍ ടോണിയുടെ ഹൃദയഭേദകമായ കുറിപ്പ്

കശ്മീരിലെ കത്വയില്‍ ക്ഷേത്രത്തിനുള്ളില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട എട്ടുവയസുകാരിയുടെ കുടുംബത്തിന് തന്റെ കവിതകളുടെ മുഴുവന്‍ വരുമാനവും കൊടുക്കുമെന്ന് പ്രഖ്യാപിച്ച് കവി. കെ.ആര്‍ ടോണി.

ഫെയ്‌സ്ബുക്കില്‍ രവി ഡിസിക്കെഴുതിയ ഹൃദയഭേദകമായ കുറിപ്പിലാണ് ഇതുവരെ എഴുതിയ കവിതകളുടെയും ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന കവിതകളുടെയും റോയല്‍റ്റി പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടത്.

ഇതുവരെ പ്രസിദ്ധീകരിച്ചതും ഇനി പ്രസിദ്ധീകരിക്കാനുള്ളതുമായ തന്റെ എല്ലാ കവിതകളും നിങ്ങള്‍ക്ക് മുന്‍കൂറായി വില്‍ക്കുന്നു. തന്റെ എല്ലാ പുസ്തകങ്ങളുടെയും എന്നെന്നേക്കുമായുള്ള പ്രതിഫലമെന്ന് കണക്കാക്കി 5 ലക്ഷം രൂപയെങ്കിലും പെണ്‍കുട്ടിയുടെ കുടുംബത്തിന് കൊടുക്കാന്‍ സാധിക്കുമോയെന്ന് നോക്കുക. തനിക്ക് ഇനി ജീവിക്കേണ്ട.തന്റെ മകളുടെ പ്രായമുള്ള ആ കുഞ്ഞിനെ കൊന്നവരെ തൂക്കിക്കൊല്ലം വരെ തനിക്കുറക്കമില്ല. കൊന്നാലും ഉറങ്ങാനാകില്ല. ബലാത്സംഗം എന്തെന്നു പോലും അറിയാത്ത കുഞ്ഞാണത്. കെ ആര്‍ ടോണി പറയുന്നു.

ഇത്രയും കാലം കവിതയെഴുതിയിട്ടും മാനുഷികതക്ക് ഒരു മികവും ഉണ്ടായില്ലെന്ന് കാലം തെളിയിച്ചില്ലേ? പിന്നെന്തിനാണ് കവിത. നെഞ്ചില്‍ ഒരസ്വാസ്ഥ്യം രവി. രവിക്ക് എന്നേക്കാള്‍ പ്രായം കുറവാണ്. എന്റെ വാക്കു കേള്‍ക്കുക. എന്നിക്കിനി കവിത വേണ്ട. ജിവിക്കാനര്‍ഹരല്ല നാം. ഒരു ചെറു പ്രായശ്ചിത്തം എന്ന നിലയിലെങ്കിലും ഞാന്‍ പറഞ്ഞതു ചെയ്യുക – സസ്‌നേഹം, കെ.ആര്‍. ടോണിയെന്ന്, ഡിസി രവിക്കെഴുതി അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം,

പ്രിയ രവി ഡി.സി,
എന്റെ അന്ധകാണ്ഡം, ദൈവപ്പാതി ,ഓ ! നിഷാദാ! പ്ലമേനമ്മായി, യക്ഷിയും മറ്റും ,പ്രസിദ്ധീകരിക്കാന്‍ പോകുന്ന ഡ്രാക്കുളയും കുട്ടിച്ചാത്തനും എന്നീ കവിതാ സമാഹാരങ്ങളുടെയൊക്കെ പ്രസാധകര്‍ നിങ്ങളാണല്ലോ? അതിന്റെയൊക്കെ ആജീവനാന്ത റോയല്‍റ്റി നിങ്ങള്‍ക്ക് ഞാന്‍ ഔട്ടറൈറ്റ് ആയി വില്‍ക്കുന്നു ‘ഇനി പ്രസിദ്ധീകരിക്കാനിരിക്കുന്ന എല്ലാറ്റിന്റെയും അവകാശം വില്‍ക്കുന്നു. ആയതിന്റെ പ്രതിഫലമായി എനിക്കു കിട്ടാവുന്ന അഞ്ചു ലക്ഷം രൂപയെങ്കിലും ജമ്മു കാശ്മീരില്‍ കൊല ചെയ്യപെട്ട ആസിഫയുടെ കുടുംബാംഗങ്ങള്‍ക്കു നല്‍കുക .എനിക്കു കിട്ടേണ്ടുന്ന റോയല്‍റ്റിയെല്ലാം കണക്കാക്കി 5 ലക്ഷം രൂപയെങ്കിലും അവര്‍ക്കു കൊടുക്കുക. എനിക്കിനി ജീവിക്കണ്ട. എന്റെ മോളുടെപ്രായമുള്ള ആ കുഞ്ഞിനെ കൊന്നവരെ തൂക്കിക്കൊല്ലം വരെ എനിക്കുറക്കമില്ല. കൊന്നാലും എനിക്കുറക്കമില്ല.ബലാത്സംഗം എന്തെന്നു പോലും അറിയാത്ത കുഞ്ഞാണത്. ആ കുഞ്ഞിന്റെ വീട്ടുകാര്‍ക്കായി എന്റെ എല്ലാ പുസ്തകങ്ങളുടെയും എന്നെന്നേക്കുമായുള്ള പ്രതിഫലമായി 5 ലക്ഷം രൂപയെങ്കിലും നിങ്ങള്‍ക്ക് ഉടനെ കൊടുക്കുവാനാകുമോ? ഞാനിത്രയും കാലം കവിതയെഴുതിയിട്ടും മാനുഷികതക്ക് ഒരു മികവും ഉണ്ടായില്ലെന്ന് കാലം തെളിയിച്ചില്ലേ? പിന്നെന്തിനാണ് കവിത .എനിക്ക് നെഞ്ചില്‍ ഒരസ്വാസ്ഥ്യം രവി. രവിക്ക് എന്നേക്കാള്‍ പ്രായം കുറവാണ്. എന്റെ വാക്കു കേള്‍ക്കുക എന്നിക്കിനി കവിത വേണ്ട ജിവിക്കാനര്‍ഹരല്ല നാം. ഒരു ചെറു പ്രായശ്ചിത്തം എന്ന നിലയിലെങ്കിലും ഞാന്‍ പറഞ്ഞതു ചെയ്യുക — സസ്‌നേഹം— കെ.ആര്‍. ടോണി



Post a Comment

0 Comments