ന്യൂഡൽഹി: പ്രളയ ദുരിതാശ്വാസത്തിനു വിദേശസഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ദേശം നല്‍കാനാകില്ലെന്നു സുപ്രീംകോടതി. ഇതുസംബന്ധിച്ച ഹര്‍ജിയില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്ന ആവശ്യം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചില്ല. ഹര്‍ജി വിശദമായി പഠിച്ചുവെന്നും എങ്ങനെയാണ് സര്‍ക്കാരിന്‍റെ നയപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ കഴിയുകയെന്നും കോടതി ചോദിച്ചു. വിദേശസഹായം വേണ്ടെന്ന കേന്ദ്രത്തിന്റെ നിലപാട് തിരുത്താന്‍ സുപ്രീംകോടതി ഇടപെടണമെന്നാവശ്യപ്പെട്ട് അഭിഭാഷകനായ ജയ് സൂക്കിനാണ് ഹര്‍ജി സമര്‍പ്പിച്ചത്.
അതേസമയം, കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതികളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതു പരിഗണിക്കുമെന്നു കേന്ദ്ര സർക്കാർ അറിയിച്ചു. തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെ ഇത്തരത്തിൽ പ്രയോജനപ്പെടുത്തും. പ്രധാനമന്ത്രി ആവാസ് യോജന വഴി ആവശ്യപ്പെടുന്നയത്ര വീടുകൾ അനുവദിക്കുമെന്നും കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമർ അറിയിച്ചു.
പ്രളയ ദുരിതവുമായി ബന്ധപ്പെട്ടു കേരളത്തിലെ എംപിമാരുമായി നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തിനു വിദേശ സഹായം ലഭ്യമാക്കുന്നതിനു തടസ്സങ്ങൾ നീക്കണമെന്നു വിവിധ മന്ത്രിമാരോട് ആവശ്യപ്പെട്ടെന്നും പ്രധാനമന്ത്രിയെ ഉൾപ്പടെ കാണാൻ ശ്രമിക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ