കാഞ്ഞങ്ങാട്: ജനവിരുദ്ധ ഭരണകൂടങ്ങള്‍ക്കെതിരായ യുവജന പോരാട്ടത്തിന്റെ കാഹളം മുഴക്കി കസര്‍ഗോഡ് കുമ്പളയില്‍ നിന്ന് പ്രയാണമാരംഭിച്ച യുവജന യാത്ര ആവേശത്തിരയിളക്കി മുന്നേറുന്നു. ജില്ലാതല സമാപനം ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട് നടക്കും. യുവജന റാലി കാഞ്ഞങ്ങാട്ടെത്തുമ്പോൾ ജാഥാ അംഗങ്ങൾക്ക് പുറമെ ആയിരത്തി അഞ്ഞൂറ് വൈറ്റ് ഗാർഡ് വളണ്ടിയർമാർ ജാഥയിൽ ചുവടു വെക്കും. കാഞ്ഞങ്ങാട്ടെ സ്വീകരണ പരിപാടി വിജയിപ്പിക്കാന്‍ വൻ ഒരുക്കങ്ങളാണ് നടക്കുന്നത്.
വര്‍ഗീയതക്കും അക്രമത്തിനും എതിരെ സന്ധിയില്ലാ സമരവുമായി അനന്തപുരിയിലേക്ക് പ്രയാണം കുറിച്ച ഹരിതയൗവനം ഇനിയുള്ള മുപ്പത് ദിനങ്ങള്‍ കൈരളിയുടെ മണ്ണും മനസ്സും കവരും. ആയിരക്കണക്കിന് യുവപോരാളികളുടെ ആവേശ്വാജ്ജ്വല മുഹൂര്‍ത്തതില്‍ മുസ്‌ലിലീഗ് സംസ്ഥാന പ്രസിഡന്റ് പരിപാടി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ജാഥാനായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറിയാണ് ഉദ്ഘാടനം ചെയ്തത്.
ഉത്തരദേശത്തെ ശബരിമലമോഡല്‍ മതസൗഹാര്‍ദ്ദ മാതൃകയായ അരശു ക്യപ മഞ്ജുസ്‌നാര്‍ ക്ഷേത്രത്തിലെത്തി സൗഹൃദം പുതുക്കിയ യാത്രാ നായകന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഉപനായകന്‍ പി.കെ ഫിറോസ്, ഡയറക്ടര്‍ എം.എ സമദ്, കോഡിനേറ്റര്‍ നജീബ് കാന്തപുരം ഉള്‍പ്പെടെയുള്ള യുവനേതാക്കളെ മുഖ്യപൂജാരി രാജവെളിച്ചപ്പാട് ഹാരാര്‍പ്പണം നടത്തിയാണ് സ്വീകരിച്ചത്. അശാന്തിയുടെയും സംഘര്‍ഷത്തിന്റെയും വിത്തുപാകി ചോരക്കൊതിയുമായി തക്കംപാര്‍ക്കുന്നവര്‍ക്ക് മുമ്പില്‍ ആത്മാഭിമാനം പണയം വെത്തില്ലെന്ന് പ്രഖ്യാപിച്ച പ്രൗഡമായ ഉദ്ഘാടന ചടങ്ങില്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. കര്‍ണ്ണാടക ഉപ മുഖ്യമന്ത്രി ജെ പരമേശ്വര മുഖ്യാതിഥിയായി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ