ശനിയാഴ്‌ച, ജനുവരി 19, 2019
ശബരിമല: ശബരിമല മണ്ഡലകാലം അവസാനിക്കുന്ന ഇന്ന് ദർശനത്തിന് എത്തിയ യുവതികളെ പൊലീസ് തിരിച്ചയച്ചു. കഴിഞ്ഞ ദിവസം ശബരിമലയിലെത്തി പ്രതിഷേധത്തെ തുടർന്ന് തിരിച്ചയച്ച രേഷ്മ നിശാന്തിനെയും ഷാനില സജേഷിനെയുമാണ് പൊലീസ് ഇന്നും തിരിച്ചയച്ചത്. രാവിെല നാലരയോടെ രണ്ടു സ്വകാര്യ വാഹനങ്ങളിൽ ആറു പുരുഷൻമാർക്കൊപ്പമാണ് ഇരുവരും നിലയ്ക്കലിൽ എത്തിയത്.

എന്നാൽ, പ്രതിഷേധക്കാർ ഒന്നുമില്ലാതിരുന്നിട്ടും നിലയ്ക്കലിൽ ഇവരെ പൊലീസ് തടഞ്ഞ് കൺട്രോൾ റൂമിലേക്ക് മാറ്റി. അവിെട ഒരു മണിക്കൂറോളം പൊലീസുകാരുമായി ചർച്ച നടത്തി. പ്രതിഷേധത്തിന് സാഹചര്യമുണ്ടെന്ന് പറഞ്ഞ പൊലീസ് മറ്റ് വാഹനത്തിൽ ഇവരെ തിരികെ എരുമേലിയിലേക്ക് കൊണ്ടു പോവുകയായിരുന്നു.

സുരക്ഷ ഒരുക്കുമെന്ന് ഉന്നത െപാലീസ് ഉദ്യോഗസ്ഥർ നൽകിയ ഉറപ്പിലാണ് എത്തിയതെന്ന് യുവതികൾക്കൊപ്പം വന്ന ‘നേവാത്ഥാന കേരളം ശബരിമലയിലേക്ക്’ പ്രവർത്തകർ പറഞ്ഞു. ഇവിടെ എത്തിയപ്പോൾ പൊലീസ് പതിവു നാടകം കളിച്ചു. പ്രതിഷേധക്കാരില്ലാതിരുന്നിട്ടും അവരെ സമ്മർദം ചെലുത്തി മടക്കിക്കൊണ്ടുപോയി.

പുലർച്ചെ ഇത്രദൂരം യാത്ര ചെയ്ത് വന്നത് മടങ്ങിപ്പോകാനായിരുന്നില്ല. അവരെ മടക്കിക്കൊണ്ടു പോകാൻ പൊലീസ് നടത്തിയ സമ്മർദം അത്രമാത്രം വലുതാണ്. ഇന്നു തന്നെ കൂടുതൽ സ്ത്രീകളുമായി മലകയറാൻ ശ്രമിക്കുമെന്നും പ്രവർത്തകർ പറഞ്ഞു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ