ശനിയാഴ്‌ച, ജനുവരി 05, 2019
മുംബൈ: മുന്‍പ്രാധാനമന്ത്രി മന്‍മോഹന്‍ സിങ്ങ് ഒരു അബദ്ധവശാല്‍ വന്ന ആളല്ലെന്നും വിജയം കൈവരിച്ച പ്രധാനമന്ത്രിയായിരുന്നുവെന്നും ശിവസേന നേതാവ് സഞ്ചയ് റൗത്ത് രംഗത്ത്. സിങ്ങിന്റെ ജീവിതം പറയുന്ന ആന്‍ ആക്‌സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍ എന്ന ചിത്രത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴായിരുന്നു ശിവസേനാ നേതാവിന്റെ പ്രസ്ഥാവന വന്നിരിക്കുന്നത്.

ഒരു പ്രധാനമന്ത്രി തുടര്‍ച്ചയായി 10 വര്‍ഷം ഒരു രാജ്യം ഭരിക്കുകയും ജനങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. അതിനാല്‍ അദ്ദേഹത്തെ ഒരു അബദ്ധത്തില്‍ പ്രധാനമന്ത്രിയായ ആള്‍ എന്ന് കാണാന്‍ സാധിക്കുന്നില്ല. നരസിംഹറാവുവിന് ശേഷം ഇന്ത്യ ഒരു ശക്തനായ പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ടെങ്കില്‍ അത് മന്‍മോഹന്‍സിങ്ങ് ആയിരിക്കുമെന്ന് സഞ്ചയ് റൗത്ത് പറഞ്ഞു.

ബിജെപി സഖ്യത്തില്‍ നിന്നും പുറത്തുവന്നതിന് ശേഷം ബിജെപിയെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടാണ് ശിവസേനയുടേത്. അനുപംഖേര്‍ മന്‍മോഹന്‍ സിങ്ങായി വേഷമിടുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ