തിരുവനന്തപുരത്ത് നിന്നും 4 മണിക്കൂറിനുള്ളില്‍ കാസര്‍ഗോഡെത്താം; സെമി ഹൈസ്പീഡ് റെയില്‍ അലൈന്‌മെന്റിന് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരത്ത് നിന്നും 4 മണിക്കൂറിനുള്ളില്‍ കാസര്‍ഗോഡെത്താം; സെമി ഹൈസ്പീഡ് റെയില്‍ അലൈന്‌മെന്റിന് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയായ തിരുവനന്തപുരം- കാസര്‍ഗോഡ്  സെമി ഹൈസ്പീഡ് റെയില്‍ സര്‍വീസ് സാധ്യതാ പഠന റിപ്പോര്‍ട്ടിനും അലൈന്‍മെന്റിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 530 കി.മീ ദൂരത്തില്‍ സെമീ ഹൈസ്പീഡ് ട്രെയിനുകള്‍ക്കായി നിലവിലുള്ള ഇരട്ട പാതയ്ക്കു പുറമെ റയില്‍പാത എന്നത് സംസ്ഥാനത്തിന്റെ മുന്‍ഗണനാ പട്ടികയിലുള്ള പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മണിക്കൂറില്‍ ശരാശരി 180 മുതല്‍ 200 കി.മീ വരെ വേഗത്തില്‍ ട്രെയിനുകള്‍ നഞ്ചരിക്കുന്നതിനായി പുതിയ രണ്ട് പാതകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും ഒന്നര മണിക്കൂറിനുള്ളില്‍ എറണാകുളത്തും, നാലുമണിക്കൂറിനുള്ളില്‍ കാസര്‍ഗോഡും എത്താന്‍ കഴിയും. പദ്ധതിക്ക് റെയില്‍വെ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ 5 വര്‍ഷത്തിനകം നടപ്പിലാക്കും. 532 കിലോ മീറ്റർ ദൂമുള്ള പാതയ്ക്ക് 66079 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

കാസര്‍ഗോഡിനും തിരൂരിനുമിടയില്‍ (220 കി.മീ) നിലവിലുള്ള പാതയ്ക്ക് സമാന്തരമായാണ് പുതിയ പാതകള്‍ നിര്‍മിക്കുന്നത്. തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെ (310 കി.മീ) നിലവിലുള്ള പാതയില്‍ നിന്ന് മാറിയായിരിക്കും പാത നിര്‍മ്മിക്കുക. ജനവാസം കുറഞ്ഞ മേഖലകളില്‍ കൂടിയാണ് ഈ ഭാഗത്ത് പാതകള്‍ വരുന്നത്.

Post a Comment

0 Comments