വാഷിങ്ടൺ: രാഷ്ട്രീയ പോസ്റ്റുകള്‍ക്കും ഗ്രൂപ്പുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ഒരുങ്ങി ഫേസ്ബുക്ക്. അമേരിക്കൻ തെരഞ്ഞെടുപ്പിന് പിന്നാലെ ക്യാപിറ്റോള്‍ കെട്ടിടത്തിലേക്ക് നടന്ന അക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. അന്നത്തെ പ്രശ്നങ്ങള്‍ക്ക് ഒടുവിൽ ട്രംപിനെ ട്വിറ്ററും ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ഇത്തരത്തിൽ നിയന്ത്രണങ്ങള്‍ ഫേസ്ബുക്ക് നേരത്തേയും ഏര്‍പ്പെടുത്തിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിനും മറ്റ് ചില തീവ്ര അനുയായികൾക്കും സംഘങ്ങള്‍ക്കും തെരഞ്ഞെടുപ്പ് കാലത്ത് നിയന്ത്രണൺ ഏര്‍പ്പെടുത്തിയിരുന്നു. ക്യാപിറ്റോള്‍ ആക്രണത്തിന് ശേഷം വീണ്ടും ട്രംപിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. ഫേസ്ബുക്ക് സിഇഒ മാര്‍ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാഷ്ട്രീയ ഗ്രൂപ്പുകള്‍ ഉപയോക്താക്കള്‍ക്കായി ശുപാര്‍ശ ചെയ്യില്ലെന്ന് സക്കര്‍ബര്‍ഗ് അറിയിച്ചു.
ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രധാന ന്യൂസ്ഫീഡുകളിൽ രാഷ്ട്രീയ ഉള്ളടക്കം കുറയ്ക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ആഗോളതലത്തിൽ ഈ നയം വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് ഫേസ്ബുക്ക്. രാഷ്ട്രീയ പേജ്, പോസ്റ്റ് നോട്ടിഫിക്കേനുകള്‍ കുറയ്ക്കും ഒപ്പം തന്നെ ഉപയോക്താവിനെ കൂടുതൽ രാഷ്ട്രീയ പോസ്റ്റുകള്‍ കാണാത്ത രീതിയിൽ അൽഗോരിതത്തിലും മാറ്റം വരുത്തും.
0 Comments