അരവിന്ദ് കെജ്രിവാളിന്റെ മകളെ പറ്റിച്ച് 34,000 രൂപ തട്ടി; മൂന്ന് പേര്‍ അറസ്റ്റിൽ

LATEST UPDATES

6/recent/ticker-posts

അരവിന്ദ് കെജ്രിവാളിന്റെ മകളെ പറ്റിച്ച് 34,000 രൂപ തട്ടി; മൂന്ന് പേര്‍ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകൾ ഹർഷിത കെജ്രിവാളിനെ പറ്റിച്ച് 34,000 രൂപ തട്ടിയ കേസിൽ മൂന്ന് പേര്‍ അറസ്റ്റിൽ. സജിത്, കപിൽ, മാനവേന്ദ്ര എന്നീ മൂന്ന് പേരാണ് ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതിന് അറസ്റ്റിലായിരിക്കുന്നത്.


ഓൺലൈൻ ഇ കൊമേഴ്സ് സൈറ്റുകളിലെ വ്യാജ അക്കൗണ്ട് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയതിന് ശേഷം ഒളിവിൽ പോകുകയായിരുന്നു ഇയാളെന്ന് കണ്ടെത്തിയിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎൻഐയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.


ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവമുണ്ടായിരിക്കുന്നത്. ഓൺലൈൻ പോർട്ടൽ വഴി സോഫ സെറ്റ് വിൽക്കാന്‍ ശ്രമിച്ച ഹർഷിതയ്ക്ക് 34,000 രൂപ നഷ്ടപ്പെടുകയായിരുന്നു.


ഹർഷിത ഒരു ഓണ്‍ലൈൻ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത സോഫയുടെ പരസ്യം കണ്ട് വാങ്ങാൻ താൽപ്പര്യമുണ്ടെന്നറിയിച്ചാണ് ഒരാൾ ഇവരെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുമായി വിലയിൽ ധാരണയിലെത്തുകയും കരാർ ഉറപ്പിക്കുകയും ചെയ്തു.


ഹർഷിതയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വെരിഫൈ ചെയ്യുന്നതിനായി ഇവരുടെ അക്കൗണ്ടിലേക്ക് കുറച്ചു തുക അയച്ചു നൽകി. ഇതിന് പിന്നാലെ ഒരു ക്യുആർ കോഡ് അയച്ചായിരുന്നു പണം തട്ടിയത്.


ഹർഷിതയ്ക്ക് ക്യുആർ കോഡ് അയച്ച ഇയാൾ ബക്കി പണം ലഭിക്കുന്നതിനായി കോഡ് സ്കാൻ ചെയ്യൻ പറയുകയായിരുന്നു. ഇതോടെ 20,000 രൂപ അക്കൗണ്ടിൽ നിന്നും നഷ്ടപ്പെടുകയും ചെയ്തു. സംഭവം ചോദ്യം ചെയ്തതോടെ ക്യുആർ കോഡ് അയച്ചതിൽ തെറ്റ് പറ്റിയതാണെന്നാണ് മറുപടി ലഭിക്കുകയായിരുന്നു.


തുടർന്ന് മറ്റൊരു കോഡ് അയച്ച് നൽകി വീണ്ടും സ്കാൻ ചെയ്യാൻ പറയുകയായിരുന്നു. ഇത് ചെയ്തതോടെ 14,000 രൂപ കൂടി നഷ്ടമായി. ഇതോടെ താൻ കബളിപ്പിക്കപ്പെടുകയാണെന്ന് മനസിലായ ഹർഷിത സിവിൽ ലൈൻ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിലാണ് നടപടിയുണ്ടായിരിക്കുന്നത്.

Post a Comment

0 Comments