തെറ്റായ പരിശോധനാഫലം നല്‍കിയ കാഞ്ഞങ്ങാട്ടെ സ്വകാര്യ ലാബിനെതിരേ പ്രവാസി സംഘടനകള്‍ നിയമ നടപടിക്ക്

LATEST UPDATES

6/recent/ticker-posts

തെറ്റായ പരിശോധനാഫലം നല്‍കിയ കാഞ്ഞങ്ങാട്ടെ സ്വകാര്യ ലാബിനെതിരേ പ്രവാസി സംഘടനകള്‍ നിയമ നടപടിക്ക്

 


കാഞ്ഞങ്ങാട്: തെറ്റായ പരിശോധനാഫലം നല്‍കി പ്രവാസിയെ വട്ടംകറക്കിയ നഗരത്തിലെ സ്വകാര്യ ലാബിനെതിരേ പ്രവാസി സംഘടനകള്‍ നിയമനടപടിയിലേക്ക്. പുതിയകോട്ടയിലെ സ്വകാര്യ ലാബാണ് അടുത്തദിവസം ഷാര്‍ജയിലേക്ക് വിമാനം കയറാനിരുന്ന 38 കാരന്‍റെ ആര്‍ടിപിസിആര്‍ പരിശോധനാഫലം പോസിറ്റീവാണെന്ന് റിപ്പോര്‍ട്ട് നല്‍കിയത്.

കഴിഞ്ഞ 23 ന് രാവിലെ ഇവിടെ സാമ്പിള്‍ നല്‍കി ഫലം ലഭിക്കാനായി കാത്തുനില്‍ക്കുന്നതിനിടെ കാഞ്ഞങ്ങാട്ടെ തന്നെ മറ്റൊരു ലാബില്‍ രണ്ടുവട്ടം ആന്‍റിജന്‍ പരിശോധന നടത്തിയപ്പോള്‍ ഫലം നെഗറ്റീവായിരുന്നു. അവിടെയും ആര്‍ടിപിസിആര്‍ പരിശോധന നടത്താന്‍ സാമ്പിള്‍ നല്‍കിയിരുന്നു.

24 ന് ഉച്ചയ്ക്ക് കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നായിരുന്നു വിമാനം കയറേണ്ടത്. ആന്‍റിജന്‍ പരിശോധനാഫലം നെഗറ്റീവാണെന്നതിന്‍റെ ഉറപ്പില്‍ യുവാവ് അതിരാവിലെ യാത്ര പുറപ്പെട്ടെങ്കിലും ഈ ലാബില്‍നിന്നുള്ള ആര്‍ടിപിസിആര്‍ പരിശോധനാഫലം പോസിറ്റീവാണെന്ന് അറിഞ്ഞതോടെ കാര്‍ പാതിവഴിയില്‍ നിര്‍ത്തി കണ്ണൂരില്‍ തങ്ങുകയായിരുന്നു. രാവിലെ എട്ടോടെ മറ്റേ ലാബില്‍നിന്നുള്ള ആര്‍ടിപിസിആര്‍ പരിശോധനാഫലം നെഗറ്റീവാണെന്ന സന്ദേശം ലഭിച്ചതോടെ വീണ്ടും പ്രതീക്ഷയായി. തുടര്‍ന്ന് ആ ഫലത്തിന്‍റെ പ്രിന്‍റ് ഔട്ട് എടുത്ത് വൈകിയ വേളയില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ഓടിയെത്തി വീണ്ടും റാപ്പിഡ് പിസിആര്‍ പരിശോധന നടത്തുകയായിരുന്നു. അതിലും ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതോടെ വിമാനം കയറാനുള്ള അനുമതി ലഭിച്ചു. വിമാനമിറങ്ങിയപ്പോള്‍ ഷാര്‍ജ വിമാനത്താവളത്തില്‍ നടത്തിയ പിസിആര്‍ പരിശോധനയിലും ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയതോടെയാണ് തെറ്റായ ഫലം നല്‍കി മണിക്കൂറുകളോളം കടുത്ത സമ്മര്‍ദത്തിലാക്കിയ ലാബിനെതിരേ നിയമനടപടിക്കൊരുങ്ങുന്നത്.

ഇതേ ലാബില്‍ നേരത്തേ പരിശോധന നടത്തിയ മറ്റു ചിലര്‍ക്കും ലക്ഷണങ്ങളില്ലാതെ പോസിറ്റീവ് ഫലം ലഭിച്ചിരുന്നതായി പരാതിയുണ്ട്. തുടര്‍ന്ന് കുടുംബാംഗങ്ങളെക്കൂടി ഭീമമായ ഫീസ നല്‍കി ഇതേ ലാബില്‍ പരിശോധന നടത്തേണ്ടി വന്നതായും പ്രവാസി സംഘടനകള്‍ ആരോപിക്കുന്നു.

തെറ്റായ പരിശോധനാഫലം ലഭിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ യുവാവിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും ലാബിലെത്തിയപ്പോള്‍ പോസിറ്റീവായ പരിശോധനാഫലം മറച്ചുവച്ച് യാത്ര നടത്തിയതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് ലാബുടമ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പുതിയകോട്ടയിലെ ലാബിനെതിരേ യുവാവിന്‍റെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

നേരത്തേ സമാനമായ രീതിയില്‍ തെറ്റായ പരിശോധനാഫലം നല്‍കിയതിന് തളിപ്പറമ്പ് കാക്കത്തോടുള്ള സ്വകാര്യ ലാബിനെതിരെയും പ്രവാസി സംഘടനകള്‍ കേസ് കൊടുത്തിട്ടുണ്ട്.

കുട്ടികളില്ലാത്തതുമൂലമുള്ള പരിശോധനകള്‍ക്കായി എത്തുന്നവര്‍ക്ക് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടെന്നു കാണിക്കുന്ന റിപ്പോര്‍ട്ട് നല്‍കി ചെലവേറിയ തുടര്‍ പരിശോധനകള്‍ നിര്‍ദേശിക്കുന്നതായ ആരോപണവും നേരത്തേ ഉണ്ടായിരുന്നു.

അനുഭവസ്ഥന്റെ ഫേസ്ബുക്ക് പോസ്റ്റ് :


Post a Comment

0 Comments