കാഞ്ഞങ്ങാട്: ഭർതൃമതിയുടെ നഗ്നഫോട്ടോ ആവശ്യപ്പെട്ട് യുവാക്കളെ കാറിൽ തട്ടികൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു. സംഭവത്തിൽ ഹൊസ്ദുർഗ് എസ് ഐ കെ.പി സതി ഷിന്റ നേതൃത്വത്തിൽഒരാളെ പോലിസ്അറസ്റ്റ് ചെയ്തു. 4 പേർക്കെതിരെ കേസെടുത്തു ഞാണിക്കടവിലെ അനസ് (22), സയിദ് ( 23) എന്നിവരെയാണ് കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ആവിക്കരയിലെ സലാമിനെ (45) ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. അർഷാദ്, ഹബീബ്, നൗഷാദ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. പ്രതികളുടെ സുഹൃത്തിൻ്റെ ബന്ധുവായ സ്ത്രീയുടെ അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ടാണ് തട്ടിക്കൊണ്ടുപോകലെന്ന് പൊലീസ് പറഞ്ഞു. പരാതിക്കാരുടെ മൊബൈൽ ഫോണിൽ ചിത്രങ്ങളുണ്ടെന്ന് പറഞ്ഞാണ് തട്ടിക്കൊണ്ടുപോയത്. നഗരത്തിലെ ഒരു ക്വാർട്ടേഴ്സിലാണ് യുവാക്കളെ പാർപ്പിച്ചത്. പ്രതികൾ തട്ടിയെടുത്ത യുവാക്കളുടെ ഫോൺ ക്വാർട്ടേഴ്സ് റെയിഡ് ചെയ്ത് പോലിസ് കസ്റ്റഡിയിലെടുത്തു സലാമിനെ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തു
0 Comments