വളർത്തുപട്ടി കടിച്ച് രണ്ടാം ക്ലാസുകാരൻ മരിച്ചു

LATEST UPDATES

6/recent/ticker-posts

വളർത്തുപട്ടി കടിച്ച് രണ്ടാം ക്ലാസുകാരൻ മരിച്ചു

 



തൃപ്രയാർ: വളർത്തു പട്ടി കടിച്ച് പേ വിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. വലപ്പാട് ബീച്ച് കിഴക്കൻ വീട്ടിൽ ദിനേഷിന്‍റെയും ചിത്രയുടെയും ഏക മകൻ ആകർഷ് (എട്ട്) ആണ് മരിച്ചത്. വലപ്പാട് ബീച്ച് ജി.ഡി.എം.എൽ.പി സ്കൂൾ വിദ്യാർഥിയാണ്.


കഴിഞ്ഞ മാസം 20ന് വീട്ടിലെ വളർത്തു പട്ടി ആകർഷിന്‍റെ കൈവിരലിൽ കടിച്ചിരുന്നു. നിസാര മുറിവായതിനാൽ വീട്ടുകാർ കാര്യമാക്കിയില്ല. ഇതേ പട്ടി മറ്റു രണ്ടു കുട്ടികളെയും കടിച്ചിരുന്നു. അവർ ചികിത്സ തേടുകയും ചെയ്തിരുന്നു. മൂന്നാഴ്ച മുമ്പ് പട്ടി ചത്തു.


നാല് ദിവസം മുമ്പ് പനി തുടങ്ങിയ കുട്ടിയെ വലപ്പാട് സി.എച്ച്.സി.യിലും സ്വകാര്യ ക്ലിനിക്കിലും പ്രവേശിപ്പിച്ചു. അവിടെനിന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. അതിനകം പേ വിഷം ശരീരത്തെ കീഴ്പ്പെടുത്തിയിരുന്നതിനാൽ രക്ഷിക്കാനായില്ല. തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് മരിച്ചത്. പട്ടി കടിച്ച് ഒരു മാസമെത്തിയ ദിവസമാണ് മരണം.

Post a Comment

0 Comments