ദിലീപുൾപ്പെട്ട വധ ഗൂഢാലോചന കേസിലെ തെളിവ് നശിപ്പിക്കാൻ ഉപയോഗിച്ച കംപ്യൂട്ടർ അഭിഭാഷകരുടെ കയ്യിലെന്ന് ഹാക്കർ സായ്ശങ്കർ. അഡ്വ.ഫിലിപ്പ് കംപ്യൂട്ടർ വാങ്ങി രാമൻപിള്ളയുടെ ഓഫീസിൽ വെച്ചു. പോലീസ് കസ്റ്റഡിയിൽ എടുക്കുമെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. ഭാര്യയുടെ കംപ്യൂട്ടറും തെളിവ് നശിപ്പിക്കാൻ ഉപയോഗിച്ചെന്നും സായ്ശങ്കർ പറഞ്ഞു.
താൻ ഒളിവിൽ ആയിരിക്കേ ഇവ പൊലീസിന്റെ കയ്യിൽ പെടുമെന്ന് പറഞ്ഞാണ് അവർ ഇങ്ങനെ ചെയ്തത്. തെളിവ് നശിപ്പിക്കാൻ കൂടുതൽ ഉപയോഗിച്ചത് അഭിഭാഷകരുടെ കസ്റ്റഡിയിൽ ഉള്ള ഐമാക്കും ലാപ്ടോപ്പും ആണെന്ന് സായ് ശങ്കർ മൊഴി നല്‍കി. വധ ഗൂഢാലോചന കേസിൽ ജാമ്യത്തിലാണ് സായ് ശങ്കർ ഇപ്പോള്‍.
0 Comments