ഫെയ്‌സ്ബുക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചു, രാത്രി വീട്ടില്‍ അതിക്രമിച്ചകയറി യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതികാരം; രണ്ടുപേര്‍ അറസ്റ്റില്‍

LATEST UPDATES

6/recent/ticker-posts

ഫെയ്‌സ്ബുക് ഫ്രണ്ട് റിക്വസ്റ്റ് നിരസിച്ചു, രാത്രി വീട്ടില്‍ അതിക്രമിച്ചകയറി യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതികാരം; രണ്ടുപേര്‍ അറസ്റ്റില്‍

 



പത്തനംതിട്ട : വീട്ടില്‍ അതിക്രമിച്ചകയറി യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കേസില്‍ രണ്ടുപേരെ കോയിപ്രം പോലീസ് അറസ്റ്റുചെയ്തു. കോയിപ്രം പുറമറ്റം പടുതോട് താഴത്തെപ്പടവില്‍ ശരത് എസ്.പിള്ള (19), പടുതോട് പാനാലിക്കുഴിയില്‍ വിശാഖ് എന്നുവിളിക്കുന്ന സേതുനായര്‍ (23) എന്നിവരാണ് പിടിയിലായത്.


രണ്ടാം പ്രതിയായ സേതു നായര്‍ ഫേസ്ബുക്കില്‍ സുഹൃത്താവാന്‍ അയച്ച അപേക്ഷ നിരസിച്ചതിനെ തുടര്‍ന്നാണ് യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സേതുനായര്‍, ഒന്നാം പ്രതി ശരത്തിനോട് ഏത് വിധേനയും നഗ്ന ചിത്രം പകര്‍ത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 26 ന് രാത്രി എട്ടുമണിയോടെ യുവതിയും മകളും മാത്രം താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി കുളിമുറിയുടെ വെന്റിലേഷനിലൂടെ നഗ്‌നദൃശ്യങ്ങള്‍ ശരത് സ്വന്തം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. എന്തോ അനങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് യുവതി നോക്കുമ്പോള്‍ ശരത് തന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നതായാണ് കണ്ടത്.


ഇത് മനസിലാക്കിയ ശരത് വീട്ടിലെത്തി സുഹൃത്തും അയല്‍വാസിയുമായ സേതുവിന് ചിത്രങ്ങള്‍ അയച്ചുകൊടുത്തു. പിറ്റേന്ന്, യുവതി സ്‌റ്റേഷനില്‍ ഹാജരായി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നുതന്നെ ഇരുവരെയും പോലീസ് പടുതോട് നിന്നും അറസ്റ്റ് ചെയ്തു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണസംഘം പിടിച്ചെടുത്തു. ശരത്തിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണ് സേതു നായരെ പിടികൂടിയത്.


പോലീസ് സംഭവം അറിഞ്ഞെന്ന് മനസിലാക്കിയ സേതു ശരത്തിന്റെ ഫോണ്‍ നമ്പര്‍ കോണ്‍ടാക്ട് ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ കജടന്റെ നിര്‍ദേശപ്രകാരം, പ്രതികളുടെ ഫോണുകള്‍, കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധനക്കയച്ചിട്ടുണ്ട്. പോലീസ് ഇന്‍സ്‌പെക്ടര്‍ സജീഷ്, എസ്.ഐ അനൂപ്, എ.എസ്.ഐ വിനോദ്, എസ്.സി.പി ഓമാരായ ഗിരീഷ് ബാബു, ജോബിന്‍ ജോണ്‍, വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഷെബി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.

Post a Comment

0 Comments