വ്യവസായിയിൽ നിന്ന് 108 കോടിയും 1000 പവനും തട്ടിയ കാസർകോട് സ്വദേശിയായ മരുമകനെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

വ്യവസായിയിൽ നിന്ന് 108 കോടിയും 1000 പവനും തട്ടിയ കാസർകോട് സ്വദേശിയായ മരുമകനെതിരെ കേസ്

 



കാസർകോട്: പ്രവാസി വ്യവസായിയിൽ നിന്ന് മരുമകൻ 108 കോടി രൂപയും 1000 പവനും സ്വർണ്ണവും തട്ടിയെടുത്ത കേസ്സിൽ  ക്രൈം ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. ആലുവ തൈനോത്തിൽ റോഡിൽ അബ്ദുൾ ലാഹിർ ഹസൻ എന്ന വ്യവസായിയാണ് കാസർകോട്  സ്വദേശിയായ മരുമകൻ പണം തട്ടിയതായി പരാതി നല്‍കിയത്.


കാസർകോട് കരാർ കമ്പനി നടത്തുന്ന ചെർക്കള മുഹമ്മദ് ഷാഫിയുടെ മകൻ മുഹമ്മദ് ഹാഫിസിനെതിരേയാണ് പരാതി. മുഹമ്മദ് ഹാഫിസ് പല ഘട്ടങ്ങളായി തെറ്റിധരിപ്പിച്ച് പണം തട്ടിയെടുത്തതായാണ് പരാതി.


കമ്പനിയിൽ എൻഫോഴ്സ്മെൻ്റ് റെയ്ഡ് നടന്നുവെന്ന് പറഞ്ഞ് പിഴയടക്കാൻ 3.9 കോടി രൂപ വാങ്ങിയാണ് തട്ടിപ്പിന് തുടക്കം. ബാംഗ്ലൂരിൽ ബ്രിഗേഡ് റോഡിൽ കെട്ടിടം വാങ്ങാൻ പണം വാങ്ങിയെങ്കിലും നൽകിയത് വ്യാജരേഖകളായിരുന്നുവെന്ന് ലാഹിർ ഹസൻ ആരോപിച്ചു.


രാജ്യാന്തര ഫുട് വെയർ ബ്രാന്‍ഡിന്റെ ഷോറും തുടങ്ങാനും, കിഡ്സ് വെയർ ശൃംഖലയിൽ പണം മുടക്കാനുമടക്കം വിവിധ പദ്ധതികളുടെ പേരിൽ തട്ടിയെടുത്തത് നൂറ് കോടിയിലധികം രൂപയാണെന്ന് പരാതിയിൽ പറയുന്നു.


അക്ഷയ് തോമസ് വൈദ്യൻ എന്ന സുഹൃത്തുമായി ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരുന്നത്. കൊച്ചിയിൽ മീഡിയ ഏജൻസി നടത്തിയിരുന്ന ഇയാളുമായി ചേർന്ന് പുതിയ ബിസിനസ് പദ്ധതികൾ പ്രഖ്യാപിച്ച് ദേശീയ മാധ്യമങ്ങളിലടക്കം വാർത്തകൾ നൽകിയാണ് സംരംഭകരെ ആകർഷിച്ചത്.


ആരംഭിക്കാത്ത പദ്ധതികളെ കുറിച്ച് ഫോബ്സ് മാസികയുടെ ഓൺലൈനിലടക്കം വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞതിനെ തുടർന്ന് പരാതിക്കാരൻ ലാഹിർ ഹസൻ നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഹാഫിസിന്റെ ബിരുദ സർട്ടിഫിക്കറ്റും ഇയാൾ അയച്ചു നൽകിയിരുന്ന രേഖകളുമെല്ലാം വ്യാജമാണെന്ന് കണ്ടെത്തി.


മറ്റുള്ളവരുടെ പേരിൽ ഇയാൾ മൊബെൽ ചാറ്റുകളും കോളുകളും നടത്തിയിരുന്നതായും,  കണ്ടെത്തിയിട്ടുണ്ട്. ആലുവ ഡിവൈഎസ്പിക്ക് പരാതി നൽകിയെങ്കിലും അന്വേഷണ പുരോഗതി ഉണ്ടാകാത്തതിനാൽ, ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയതിനെ തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

Post a Comment

0 Comments