ലെസ്ബിയന്‍ പങ്കാളിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ല; സുമയ്യയുടെ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

ലെസ്ബിയന്‍ പങ്കാളിക്ക് ബന്ധം തുടരാന്‍ താത്പര്യമില്ല; സുമയ്യയുടെ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു

 


ലിവ് ഇന്‍ റിലേഷനില്‍ കഴിഞ്ഞ തന്റെ പങ്കാളിയായ യുവതിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയെന്ന മലപ്പുറം സ്വദേശിനി സുമയ്യ ഷെറിന്റെ ഹര്‍ജിയില്‍ തുടര്‍നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. സുമയ്യയുടെ ഹേബിയസ് കോര്‍പ്പസ്‌ ഹര്‍ജിയില്‍ കോടതിയില്‍ ഹാജരായ ലെസ്ബിയന്‍ പങ്കാളി അഫീഫ ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിക്കുകയും മാതാപിതാക്കളോടൊപ്പം പോകാനാണു താല്‍പര്യം എന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് കോടതി യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചത്.

പന്ത്രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സൗഹൃദത്തിലായ മലപ്പുറം സ്വദേശിനികളായ ഇരുവരും പ്രായ പൂര്‍ത്തിയായതോടെ ഒരുമിച്ചു ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് ജനുവരി 27നു ഇരുവരുംവീടുവിട്ടു. അഫീഫയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഇരുവരെയും മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. ഒരുമിച്ചു ജീവിക്കാന്‍ കോടതി അനുവാദം നല്‍കിയതിനെത്തുടര്‍ന്ന് യുവതികള്‍ എറണാകുളത്തേക്കു താമസം മാറ്റുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്കിപ്പുറം മേയ് 30നു യുവതിയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ചു സുമയ്യ പരാതി നല്‍കി. രണ്ടുപേരും എവിടെയാണെന്ന് അഫിഫയുടെ കുടുംബം നിരന്തരം അന്വേഷിക്കുന്നുണ്ടായിരുന്നുവെന്നും ശേഷം തട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നുമായിരുന്നു സുമയ്യയുടെ പരാതി.

ആണിന്റെ കൂടെ പോയാല്‍ കുഴപ്പമില്ലായിരുന്നു, പക്ഷേ പെണ്ണിന്റെ കൂടെ പോയതാണ് പ്രശ്നമെന്നാണ് അവളുടെ വീട്ടുകാര്‍ പറഞ്ഞതെന്നും ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കണമെന്നും കാണിച്ച് സുമയ്യ ഷെറിന്‍ ഹൈക്കോടതിയെ സമീപിച്ചു.

ജൂണ്‍ 9-ന് അഫീഫയെ കോടതിയില്‍ ഹാജരാക്കണം എന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നുവെങ്കിലും അഫീഫ ഹാജരായില്ല. ഇവര്‍ക്ക് വേണ്ടി ഹാജരായ വക്കീല്‍ കുട്ടിയെ ഹാജരാക്കാന്‍ പത്ത് ദിവസം സമയം ചോദിക്കുകയും കോടതി അംഗീകരിക്കുകയും ചെയ്തു.

വേണമെങ്കിലും സംഭവിക്കാം എന്നും കണ്‍വെര്‍ഷന്‍ തെറാപ്പി ഉള്‍പ്പെടെയുള്ളവ നടക്കാന്‍ സാധ്യതയുണ്ടെന്നും സുമയ്യ ആശങ്കപ്പെട്ടിരുന്നു. കണ്‍വെര്‍ഷന്‍ തെറാപ്പിയുടെ ഭാഗമായി നിരന്തരം മരുന്നുകള്‍ നല്‍കുന്നത് ആളുകള്‍ ആത്മഹത്യ ചെയ്യാന്‍ വരെ കാരണമാകാം എന്നും സുമയ്യ പേടിച്ചിരുന്നു .

10 ദിവസത്തിന് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അഫീഫ വീട്ടുകാര്‍ക്ക് ഒപ്പം പോയാല്‍ മതിയെന്നും സുമയ്യയുമായുള്ള ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും പറഞ്ഞു. ഇതോടെ ഹൈക്കോടതി സുമയ്യയുടെ ഹര്‍ജിയില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചു

Post a Comment

0 Comments