കോഴിക്കോട് കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ അണിനിരന്നത് പതിനായിരങ്ങൾ

LATEST UPDATES

6/recent/ticker-posts

കോഴിക്കോട് കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ അണിനിരന്നത് പതിനായിരങ്ങൾ



കോഴിക്കോട്: പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് സംഘടിപ്പിക്കുന്ന റാലിയിൽ പങ്കെടുത്തത്  പതിനായിരങ്ങൾ. കോഴിക്കോട് നടക്കുന്ന പരിപാടിയിൽ സമസ്ത അടക്കമുള്ള സമുദായ സംഘടനകളുടെ നേതാക്കളും പങ്കെടുക്കുന്നുണ്ട്. സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ കോൺഗ്രസ് വേദിയിൽ എത്തിയിട്ടുണ്ട്. പലസ്തീൻ ജനതയ്ക്കൊപ്പം നിൽക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കുമെന്ന നിലപാട് സമസ്ത നേരത്തെ തന്നെ സ്വീകരിച്ചിരുന്നു.

നേരത്തെ കോഴിക്കോട് ബീച്ചിൽ നവകേരള സദസ്സിന് വേദി നിശ്ചയിച്ചതിനാൽ കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലി പരിപാടി സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ നിലനിന്നിരുന്നു. പിന്നീട് മന്ത്രി മുഹമ്മദ് റിയാസും കോൺഗ്രസ് ജില്ലാ നേതൃത്വും ഇടപെട്ട് നവകേരള വേദിയ്ക്ക് സമീപം തന്നെ റാലി സംഘടിപ്പിക്കാൻ ധാരണയാവുകയായിരുന്നു.

നേരത്തെ മുസ്ലിം ലീഗും സമസ്തയും സിപിഐഎമ്മും കോഴിക്കോട് പലസ്തീൻ ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. മുസ്ലിം ലീഗ് വേദിയിൽ ശശി തരൂർ നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. റാലിയിൽ പങ്കെടുക്കാനെത്തിയ ശശി തരൂരിന് ആവേശകരമായ സ്വീകരണമാണ് കോഴിക്കോട് ലഭിച്ചത്. മുദ്രാവാക്യങ്ങളോടെയാണ് പ്രവർത്തകർ ശശി തരൂരിനെ വേദിയിലേയ്ക്ക് സ്വീകരിച്ചത്. കോൺഗ്രസ് റാലിയിൽ ലീഗ് നേതാക്കളുടെ സാന്നിധ്യത്തിൽ ശശി തരൂർ എന്ത് നിലപാടെടുക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


Post a Comment

0 Comments