ഹണിമൂണ്‍ പ്ലാന്‍ ചെയ്തത് ഗോവയില്‍, യുവാവ് ഭാര്യയെ എത്തിച്ചത് അയോധ്യയിലെ രാമക്ഷേത്രത്തില്‍, വിവാഹ മോചനത്തിന് ഹര്‍ജി

LATEST UPDATES

6/recent/ticker-posts

ഹണിമൂണ്‍ പ്ലാന്‍ ചെയ്തത് ഗോവയില്‍, യുവാവ് ഭാര്യയെ എത്തിച്ചത് അയോധ്യയിലെ രാമക്ഷേത്രത്തില്‍, വിവാഹ മോചനത്തിന് ഹര്‍ജി



ഭോപ്പാല്‍ - നാല് മാസം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ ഹണിമൂണിന് ഗോവയിലേക്ക് പോകാനാണ് പദ്ധതിയിട്ടത്. എന്നാല്‍ ഭര്‍ത്താവ് ഭാര്യയെ കൊണ്ടു പോയത്് അയോധ്യയിലേക്ക്. അവിടെ നിന്ന് അടുത്ത തീര്‍ത്ഥാടനം വാരണാസിയിലേക്ക്. ഭര്‍ത്താവിന്റെ വഞ്ചനയ്ക്ക് ഭാര്യ നല്‍കിയത് വിവാഹമോചന ഹര്‍ജി. ഭോപ്പാല്‍ സ്വദേശിയായ യുവതിയാണ് കുടുംബ കോടതിയില്‍ വിവാഹ മോചനത്തിനായി അപേക്ഷ നല്‍കിയത്. 

പിപ്ലാനിയില്‍ താമസിക്കുന്ന ദമ്പതികള്‍ 2023 ഓഗസ്റ്റിലാണ് വിവാഹിതരായത്. ഗോവയിലേക്കാണ് ആദ്യം ഹണിമൂണ്‍ പ്ലാന്‍ ചെയ്തിരുന്നത്. മാതാപിതാക്കളെ നോക്കേണ്ടതുണ്ടെന്നും അതുകൊണ്ട് വിദേശത്തേക്ക് പോകേണ്ടതില്ലെന്നും ഭര്‍ത്താവ് പറഞ്ഞതുകൊണ്ടാണ് താന്‍ ഗോവ യാത്രക്ക് സമ്മതിച്ചതെന്നും യുവതി പറയുന്നു. എന്നാല്‍ രാമക്ഷേത്ര പ്രതിഷ്ഠക്ക് മുന്നോടിയായി ഭര്‍തൃമാതാവിന് അയോധ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ ഭര്‍ത്താവ് അയോധ്യയിലേക്കും വാരണാസിയിലേക്കും തീര്‍ത്ഥാടനത്തിനായി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. യാത്രയുടെ തലേന്നാണ് ഇക്കാര്യം ഭര്‍ത്താവ് അറിയിക്കുന്നതെന്നും യുവതി പറയുന്നു. എന്നാല്‍ അന്ന് യുവതി ഇതേക്കുറിച്ച് ഒന്നും പറഞ്ഞില്ല. യാത്ര കഴിഞ്ഞെത്തി പത്തു ദിവസത്തിനു ശേഷം യുവതി വിവാഹമോചനത്തിന് കേസ് കൊടുക്കുകയായിരുന്നു. തന്നെക്കാളും ഭര്‍ത്താവ് കുടുംബാംഗങ്ങളുടെ കാര്യത്തിലാണ് ശ്രദ്ധിച്ചിരുന്നതെന്നും യുവതി ആരോപിച്ചു. അതേസമയം പരാതി ശരിയാണെന്നും എന്നാല്‍ ഭാര്യ ഈ വിഷയത്തില്‍ അനാവശ്യമായി വലിയ കോലാഹലം സൃഷ്ടിക്കുകയാണെന്നാണ് ഭര്‍ത്താവ് കുടുംബ കോടതിയിലെ കൗണ്‍സിലര്‍മാരോട് പറഞ്ഞത്. ദമ്പതികളെ കോടതി കൗണ്‍സിലിംഗിന് വിധേയരാക്കിയിരിക്കുകയാണ്.

Post a Comment

0 Comments