കാഞ്ഞങ്ങാട് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഹോട്ടൽ മുറിയിൽ ബലാൽസംഗം ചെയ്ത സ്വകാര്യ ബസ് ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി. കാഞ്ഞങ്ങാട്ടെ ബസ് ഡ്രൈവർ പടന്നക്കാട് കരുവളത്തെ ശരത്ത് ചന്ദ്രൻ 30 ആണ് അറസ്റ്റിൽ ആയത്. ബേക്കൽ ഡി.വൈ. എസ്. പി വി . വി . മനോജ് പൊലീസ് ഇൻസ്പെക്ടർ എം.വി. ശ്രീദാസിൻ്റെയും നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യ പരിശോധക്ക് വിധേയമാക്കി. പീഡനം നടന്ന ബേക്കൽ പൊലീസ് പരിധിയിലെ ഹോട്ടൽ മുറിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്ലസ്ടു വിന് പഠിച്ചിരുന്ന 17 കാരിയായ പെൺകുട്ടിയെ സ്കൂളിൽ പോകുന്ന സമയം ബസിൽ വച്ച് പരിചയപ്പെടുകയും പ്രണയം നടിച്ച് 2024 ൽ ലോഡ്ജിലെത്തി പീഡിപ്പിച്ചു. നഗ്ന ചിത്രം പകർത്തുകയും ഇത് കാട്ടി വീണ്ടും പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. പെൺകുട്ടിക്ക് പ്രായ പൂർത്തിയായ ശേഷവും നഗ്ന ചിത്രം കാട്ടി ഭീഷണിപെടുത്തി ബലാൽസംഗം ചെയ്തെന്നാണ് പരാതി. പെൺകുട്ടി നൽകിയ പരാതിയിൽ പോക്സോ, ബലാൽസംഗം, ഐടി ആക്ട് ഉൾപെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡോക്ടർ നടത്തിയ കൗൺസിലിംഗിലാണ് പീഡന വിവരം വെളിവായത്. തുടർന്ന് വൈദ്യ പരിശോധന ഉൾപെടെ നടത്തി കേസെടുക്കുകയായിരുന്നു.
0 Comments