ചൊവ്വാഴ്ച, ഓഗസ്റ്റ് 11, 2026

 


നീലേശ്വരം: നീലേശ്വരം നഗരസഭപരിധിയിൽ പ്രവർത്തിക്കുന്ന നാല് നഗരാരോഗ്യകേന്ദ്രങ്ങളുടെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അർബൻ ഹെൽത്ത് സെന്റർ കെട്ടിടം നീലേശ്വരം ചിറപ്പുറത്ത് നിർമിക്കാൻ ധാരണയായി.


1.43 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആശുപത്രിയിൽ സ്പെഷലൈസ്ഡ് ഡോക്ടർമാർ, വിപുലമായ ലാബ് സൗകര്യം, മരുന്നുകൾ ഉൾപ്പെടെയുള്ള മുഴുവൻ സംവിധാനങ്ങളുമുണ്ടാകും.നീലേശ്വരം നഗരസഭയിലെ ചിറപ്പുറം ആലിൻകീഴിൽ ബസ് സ്റ്റോപ്പിന് സമീപത്തെ പഴയ ബഡ്സ് സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടം പൊളിച്ചാണ്ആധുനികസൗകര്യങ്ങളോടുകൂടിയ ആശുപത്രി നിർമിക്കുക.


നീലേശ്വരം, കാഞ്ഞങ്ങാട് എന്നീ നഗരസഭകളിലെയും മടിക്കൈ, കിനാനൂർ-കരിന്തളം എന്നീ പഞ്ചായത്തുകളിലെയും ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുമെന്ന സവിശേഷതയുമുണ്ട്. കേന്ദ്ര ധനകാര്യ കമീഷന്റെ ഹെൽത്ത് ഗ്രാന്റ് ഫണ്ടിൽനിന്നാണ് ഇത്രയും തുക നഗരസഭക്ക് അനുവദിച്ചത്.


നഗരാരോഗ്യകേന്ദ്രം എച്ച്.എം.സി യോഗത്തിൽ ഇതുസംബന്ധിച്ച് ധാരണയായി. നഗരസഭ കൗൺസിൽ യോഗം ചേർന്ന് അംഗീകാരം നൽകുന്ന മുറക്ക് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കഴിയുമെന്ന് നഗരസഭ ചെയർമാൻ പി.പി. മുഹമ്മദ് റാഫി അറിയിച്ചു.

Next
This is the most recent post.
വളരെ പഴയ പോസ്റ്റ്

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ