മലപ്പുറത്തിന്റെ നന്മ; മുസ്‌ലീങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്ന് നല്‍കി ലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രം

മലപ്പുറത്തിന്റെ നന്മ; മുസ്‌ലീങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്ന് നല്‍കി ലക്ഷ്മി നരസിംഹ മൂര്‍ത്തി വിഷ്ണു ക്ഷേത്രം

മലപ്പുറം: കേരളസമൂഹം ജാതി മത ചിന്തയുടെ കുപ്പക്കുഴിയി​ലേക്ക് പതിക്കുമ്പോഴും മതമല്ല മാനവീകതയാണ് പ്രധാനമെന്നും ജനിച്ച ജാതിയില്‍ തന്നെ എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്നും വിശ്വസിക്കുന്നവര്‍ മലപ്പുറത്ത് അനേകമാണ്. മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ച് ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രം സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തത് 400 ലേറെ വരുന്ന മുസ്‌ലീങ്ങള്‍.

വെട്ടിച്ചറിയിലെ മുസ് ലീം ഭൂരിപക്ഷ പ്രദേശത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുനപ്രതിഷ്ഠയുടെ ഭാഗമായി ഇവിടെ ക്ഷേത്രനിര്‍മ്മാണം നടന്നുവരികയായിരുന്നു. മെയ് 29 മുതല്‍ ജൂണ്‍ നാല് വരെയാണ് പുനപ്രതിഷ്ഠ ചടങ്ങുകള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി കൂടിയാണ് ഇഫ്താര്‍ സംഗവും സംഘടിപ്പിച്ചത്. 400 മുസ്‌ലീങ്ങള്‍ പങ്കുചേര്‍ന്ന ഇഫ്താര്‍ പാര്‍ട്ടില്‍ നൂറിലേറെ വരുന്ന മറ്റ് മതസ്ഥരും പങ്കെടുത്തു. ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നൂറിലേറെ വരുന്ന മുസ് ലീം കുടുംബങ്ങളായിരുന്നു സാമ്പത്തിക സഹായം നല്‍കിയിരുന്നത്.

കേരളത്തിലെ പരമ്പരാഗതമായ ഭക്ഷണങ്ങളും സദ്യയും ഇഫ്താര്‍ പാര്‍ട്ടിയില്‍ ഒരുക്കിയിരുന്നു. പ്രതീക്ഷിച്ചതിലും ഏറെ പേര്‍ വന്നതിനാല്‍ ക്ഷേത്രത്തിന് സമീപത്തെ മമ്മു മാസ്റ്ററുടെ വീട്ടില്‍ വെച്ചായിരുന്നു ഭക്ഷണം വിളമ്പിയത്. വിരുന്നിനായി ക്ഷണിച്ച എല്ലാ മുസ്‌ലീം കുടുംബങ്ങളും എത്തിച്ചേര്‍ന്നു എന്നും ആരും മടിച്ചില്ലെന്നത് സന്തോഷകരമായ കാര്യമാണെന്നും ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു.

Post a Comment

0 Comments