തച്ചങ്ങാട് സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലേറ്റുമുട്ടി, ഏരിയാ കമ്മിറ്റിയംഗത്തിന്റെ വീട് തകര്‍ത്തു; മഹിളാ നേതാവടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

തച്ചങ്ങാട് സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലേറ്റുമുട്ടി, ഏരിയാ കമ്മിറ്റിയംഗത്തിന്റെ വീട് തകര്‍ത്തു; മഹിളാ നേതാവടക്കം മൂന്ന് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: പള്ളിക്കര പഞ്ചായത്ത് കേരളോത്സവത്തിനിടെ സി.പി.എം നിയന്ത്രണത്തിലുള്ള ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷവുമായി ബന്ധപ്പെട്ട് 12 പേര്‍ക്കെതിരെ ബേക്കല്‍ പൊലിസ് കേസെടുത്തു. മൂന്ന് പേരെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ശ്രീധരന്‍, ഹരി, മോഹനന്‍ എന്നിവരെയാണ് ബേക്കല്‍ എസ്.ഐ യു.പി വിപിനിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്.
തച്ചങ്ങാട് ഗവ.ഹൈസ്‌കൂളില്‍ നടന്ന കേരളോത്സവത്തിനിടയില്‍ കഴിഞ്ഞ ദിവസം വൈകീട്ട് ക്ലബ്ബുകള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സി.പി.എം പ്രവര്‍ത്തകര്‍ തമ്മിലുള്ള പരസ്പരമുള്ള ഏറ്റുമുട്ടലിന് കാരണമായിരിക്കുന്നത്.
ഇതേ തുടര്‍ന്ന് സി.പി.എം ഉദുമ ഏരിയാ കമ്മിറ്റിയംഗം സുകുമാരന്റെ വീട് ഒരു സംഘം പ്രവര്‍ത്തകര്‍ ആക്രമിച്ചു. യുവ ശക്തി അരവത്ത്, സംഘ ചേതന കതിരി ക്കോട് എന്നീ ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലാണ് വാക്കേറ്റവും കയ്യങ്കാളിയും നടന്നത്.
മല്‍സരങ്ങള്‍ക്കിടെ മദ്യപിച്ചെത്തിയ കാണികളില്‍ ചിലരാണ് പ്രശ്‌നത്തിന് തുടക്കമിട്ടത്. ഇവര്‍ തമ്മില്‍ പരസ്പരം കല്ലേറ് നടത്തിയതോടെ ക്ലബ്ബുകള്‍ തമ്മില്‍ പക്ഷം പിടിച്ച് നടത്തിയ തര്‍ക്കം സംഘര്‍ഷം രൂക്ഷമാക്കുകായയിരുന്നു. മത്സരം വീക്ഷിക്കാനെത്തിയ ചിലര്‍ക്ക് കല്ലേറില്‍ പരിക്കേല്‍ക്കുകയും ചെയ്തു. ക്ലബ്ബ് പ്രവര്‍ത്തകര്‍ തമ്മിലുള്ള മുന്‍ വൈരാഗ്യമാണ് സംഘര്‍ഷത്തിനിടവരുത്തിയിരിക്കുന്നത്. തുടര്‍ന്ന് വൈകുന്നേരത്തോടെ ഏരിയാ കമ്മിറ്റിയംഗത്തിന്റെ വീടിന് നേരെ ആക്രമം നടന്നു. തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളില്‍ അസോസിയേഷന്‍ ഏരിയാ സെക്രട്ടറി പി ഗീത, കുതിരക്കാട്ടെ ധനേഷ്, തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഗീത കാസര്‍കോട് ഗവ.ആസ്പത്രിയില്‍ ചികില്‍സ തേടി.

Post a Comment

0 Comments