കോഴിേക്കാട്: ഒരുമിച്ചു ജീവിക്കാൻ വേണ്ടി നടത്തിയ നിയമപോരാട്ടത്തിൽ കൂടെ നിന്ന പോപ്പുലർ ഫ്രണ്ടിന് നന്ദിയെന്ന് ഹാദിയയും ഷെഫിൻ ജഹാനും. കോഴിക്കോട് പോപ്പുലർ ഫ്രണ്ട് നേതാവ് ഇ. അബൂബക്കറിനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.
മുസ്ലിമാകാൻ താൻ ആദ്യം മറ്റു സംഘടനകളെയാണ് സമീപിച്ചത്. എന്നാൽ ആരും സഹായിച്ചില്ല. പോപ്പുലർ ഫ്രണ്ടാണ് സഹായിച്ചതെന്നും ഹാദിയ പറഞ്ഞു.
പ്രായപൂർത്തിയായ തങ്ങൾക്ക് സ്വന്തം തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. മറ്റു സംഘടനകളും സഹായങ്ങൾ നൽകയിട്ടുണ്ടെങ്കിലും അവകാശ സംരക്ഷണത്തിനായി നിയമ പോരാട്ടത്തിന് കൂടെ നിന്നത് പോപ്പുലർ ഫ്രണ്ടാണ് എന്ന് ഷെഫിൻ ജഹാൻ വ്യക്തമാക്കി.
രാത്രി വളരെ വൈകിയാണ് നാട്ടിെലത്തിയത്. മൂന്നു ദിവസത്തെ അവധിമാത്രമേയുള്ളൂ. സുഹൃത്തുക്കളേയും മാതാപിതാക്കളെയും കാണേണ്ടതുണ്ട്. അവധി കഴിഞ്ഞ് പോകുന്നതിന് മുമ്പ് മാധ്യമങ്ങളോട് വിശദമായി സംസാരിക്കുെമന്നും ഹാദിയയും ഷെഫിനും വ്യക്തമാക്കി.
0 Comments