തിങ്കളാഴ്‌ച, ജൂൺ 11, 2018
ന്യൂഡൽഹി: ഗോരഖ്പുരിലെ ബി.ആർ.ഡി മെഡിക്കൽ കോളജ് ആശുപത്രിയിലെ മുൻ അസിസ്റ്റൻറ് പ്രഫസർ ഡോ. കഫീൽ ഖാെൻറ സഹോദരനുേനരെ വധശ്രമം. അജ്ഞാതരുടെ വെടിയേറ്റ കഫീലിെൻറ ഇളയ സഹോദരൻ കാശിഫ് ജമീലിനെ (35) ഗുരുതര പരിക്കുകളോടെ ഗോരഖ്പുർ സ്റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
തെൻറ ജീവൻ അപായപ്പെടുത്താൻ യോഗി സർക്കാറിെൻറ ഭാഗത്തുനിന്ന് ശ്രമമുണ്ടെന്ന് ഡോ. കഫീൽ ഖാൻ പറയുന്നതിനിടയിലാണ് സഹോദരനുനേരെ വധശ്രമം. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആക്രമണം. തറാവീഹ് നമസ്കാരം കഴിഞ്ഞ് സ്കൂട്ടിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കാശിഫിനെ ഒാവർ ബ്രിഡ്ജിന് മുകളിൽ വെച്ചാണ് ഒാേട്ടായിലെത്തിയ ആക്രമികൾ വെടിവെച്ചത്. മൂന്നു വെടിയുണ്ടകൾ കാശിഫിെൻറ ശരീരത്തിൽ പതിച്ചു. കഴുത്തിലും ചുമലിലും കാലിലും വെടിയേറ്റ സഹോദരൻ അപകടനില തരണംചെയ്തിട്ടില്ലെന്ന് േഡാ. കഫീൽ ഖാൻ ‘മാധ്യമ’ത്തോടു പറഞ്ഞു.  
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ തട്ടകമായ ഗോരഖ്പുരിൽ ഒാക്സിജൻ നിലച്ച് കുഞ്ഞുങ്ങൾ കൂട്ടമരണത്തിനിടയായ വേളയിൽ സ്വന്തം ചെലവിൽ ഒാക്സിജൻ വരുത്തി നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചതിെൻറ പേരിൽ യോഗിയുടെ പ്രതികാര നടപടിക്കിരയായ ഡോ. കഫീൽ ഖാൻ എട്ടുമാസത്തെ ജയിൽവാസത്തിനുശേഷം ഒരു മാസം മുമ്പാണ് ജാമ്യം ലഭിച്ച് പുറത്തുവന്നത്. എട്ടുമാസമായിട്ടും ഡോ. കഫീലിനെതിനെതിരെ കുറ്റം ചുമത്താൻ ഉത്തർപ്രദേശ് പൊലീസിന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അലഹബാദ് ഹൈകോടതി കഫീലിന് ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കാതിരിക്കാൻ നിരവധി തവണ യോഗി സർക്കാറിെൻറ ഭാഗത്തുനിന്ന് ശ്രമമുണ്ടാകുകയും തെൻറ ജീവൻ അപായപ്പെടുത്താൻ ശ്രമമുണ്ടെന്ന് ജയിലിൽനിന്ന് കഫീൽ ഖാൻ കത്തയക്കുകയും ചെയ്തതിന് ശേഷമായിരുന്നു ഹൈകോടതി ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച സാഹചര്യത്തിൽ തെന്ന സർവിസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കഫീൽ നൽകിയ കത്തിൽ നടപടിയൊന്നുമെടുത്തിട്ടില്ല. ഇതിനിടയിലാണ് ഞായറാഴ്ച കഫീലിെൻറ സഹോദരൻ കാശിഫിനുനേരെ വധശ്രമം നടന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ