വ്യാഴാഴ്‌ച, ജൂൺ 21, 2018
കോഴിക്കോട് പേരാമ്പ്രയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ കുട്ടികളെ തട്ടിക്കൊണ്ടു പോകാനായി വന്നതാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാര്‍ മര്‍ദ്ദിച്ചു. വീടുതോറും കയറി പകര്‍ച്ചപനിയെക്കുറിച്ച് വിവരശേഖരണം നടത്തുന്നതിനിടെയാണ് നഴ്‌സിനെ നാട്ടുകാര്‍ മര്‍ദ്ദിച്ചത്. കുട്ടികളെ തട്ടിക്കൊണ്ടു പോകാനെത്തിയ ആളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം. നഴ്‌സിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വയനാട് സ്വദേശിയായ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സി.ജി. പത്മാവതിക്കാണ് നാട്ടുകാര്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. ഇവരെ നാട്ടുകാര്‍ മഴയത്ത് അരമണിക്കൂറോളം തടഞ്ഞ് നിര്‍ത്തി ചോദ്യം ചെയ്തു. അതിനു ശേഷമായിരുന്നു മര്‍ദ്ദനം. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘത്തിലെ അംഗമാണോയെന്ന് ചോദിച്ചാണ് മര്‍ദ്ദിച്ചത്.

പത്മാവതി കഴുത്തിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ വീടു തോറും കയറി വിവരങ്ങള്‍ ശേഖരിച്ച് ശേഷം പിന്നീട് വന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന ആളാണെന്ന് തെറ്റിദ്ധരിച്ചാണ് മര്‍ദ്ദനം  അഴിച്ചുവിട്ടത്. സംഭവത്തിലെ പ്രതികളെല്ലാം ഒളിവിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ