ശനിയാഴ്‌ച, ജൂൺ 16, 2018
കാഞ്ഞങ്ങാട്: അമ്പലത്തറയിലെ ഓട്ടോ ഡ്രൈവര്‍ കണ്ണോത്ത് അബ്ബാസിന്റെ മകന്‍ മുഹമ്മദ് ഫഹദി(8)നെ ക്രൂരമായി വെട്ടി കൊല പ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി ജഡ്ജ് ടി ശശിധരന്‍ കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തെങ്ങുകയറ്റ തൊഴിലാളിയായ കണ്ണോത്ത് വിജയനാണ്(31) കോടതി കുറ്റകാരനെന്ന് കണ്ടെത്തിയത്.
2015 ജുലൈ 9ന് രാവിലെയാണ് കല്യോട്ടിന് സമീപത്തെ ചന്തന്മുള്ളില്‍ നാടിനെ നടുക്കിയ അരുംകൊല നടന്നത്. കല്യോട്ട് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുന്നാം തരം വിദ്യാര്‍ഥിയായിരുന്ന ഫഹദ് സഹോദരി ക്കൊപ്പം സ്‌കൂളലേക്ക് പോകുമ്പോഴാണ് വിജയന്‍ വാക്കത്തി കൊണ്ട് ഫഹദിനെ വെട്ടികൊന്നത്. വിജയന്റെ ആക്രമണത്തിനിടയില്‍ ഫഹദ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കാലിന് സ്വാധീനകുറവുള്ള കുട്ടിയായതിനാല്‍ കുട്ടി വീഴുകയും നിലത്തു വീണ കുട്ടിയെ വിജയന്‍ വാക്കത്തികൊണ്ട് തുരുതുരാ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. കുട്ടിയുടെ നില വിളികേട്ട് എത്തിയ നാട്ടുക്കാര്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന ഫഹദിനെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊലയ്ക്ക് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിജയനെ നാട്ടുക്കാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു. സംഭവത്തില്‍ ഹോസ്ദുര്‍ഗ് സി.ഐയായിരുന്ന യു പ്രേമന്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്(രണ്ട്) കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പിന്നീട് കേസിന്റെ ഫയലുകള്‍ വിചാരണയ്ക്കായി ജില്ലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു.
ജില്ലാ ജയിലില്‍ റിമാന്റില്‍ കഴിയുന്ന വിജയന് കോടതി ഇതുവ രെ ജാമ്യം അനുവദിച്ചിട്ടില്ല. കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ചതിനാല്‍ കോടതി ജാമ്യം നി ഷേധിച്ചു. വിജയന്‍ ജാമ്യത്തിലിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും പൊലിസ് നല്‍കിയ റിപോര്‍ട്ടും പ്രതിക്ക് ജാമ്യം കിട്ടുന്നതിന് തടസമാവുകയുണ്ടായി. നാല്‍പതോളം സാക്ഷികളെയാണ് ഈ കേസില്‍ വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.പി രാഘവന്‍ ഹാജരായി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ