വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് രാജിവെച്ച്, അന്വേഷണം നേരിടണമെന്ന് ജോസ് തയ്യില്‍

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് രാജിവെച്ച്, അന്വേഷണം നേരിടണമെന്ന് ജോസ് തയ്യില്‍

കാഞ്ഞങ്ങാട്: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് രാജി വെച്ച് അന്വേഷണം നേരിടണമെന്ന് സംഘടനയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ട ജില്ലാ ജന. സെക്രട്ടറി ജോസ് തയ്യില്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഷെരീഫിന്റെ സാമ്പത്തിക ക്രമക്കേട് ചോദ്യം ചെയ്ത് കാഞ്ഞങ്ങാട് പൊലിസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ വാഹനങ്ങള്‍ പോലും പത്ത് വര്‍ഷം മുതല്‍ പതിനഞ്ച് വര്‍ഷം കഴിഞ്ഞാണ് മാറിയെടുക്കുന്നത്. എന്നാല്‍ ജില്ലയുടെ അഞ്ച് വര്‍ഷം പഴക്കമുള്ള ഇന്നോവ കാര്‍ എട്ട് ലക്ഷം രൂപയ്ക്ക് ലേലം ചെയ്ത് 22 ലക്ഷം രൂപയുടെ പുതിയ ഇന്നോവ കാര്‍ വാങ്ങിയത് മുതല്‍ ജില്ലാ കമ്മിറ്റിയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു.
ജില്ലയിലെ വ്യാപാരി മരണ പ്പെട്ടാല്‍ 50,000 രൂപ കൊടുക്കുന്ന കുടുംബ ക്ഷേമ പദ്ധതിയുടെ തുക മറ്റൊരു ആവശ്യത്തിനും എടുക്കാന്‍ പാടില്ലാത്ത ഫിക്‌സഡ് ഡിപ്പോസിറ്റ് ഭാരവാഹികള്‍ അറിയാതെ കള്ള മിനുറ്റ്‌സ് എഴുതി സെക്രട്ടറിയുടെ കള്ള ഒപ്പ് വെച്ച് ബാങ്കില്‍ നിന്ന് പത്ത് ലക്ഷം രൂപയുടെ തിരിമറി നടത്തിയതായും ഫിക്‌സിഡ് ഡി പ്പോസിറ്റില്‍ സെക്രട്ടറി ഒപ്പിടേണ്ടിടത്ത് പ്രസിഡന്റ് ഒപ്പിട്ട് ബാങ്കിനെ തെറ്റിദ്ധരിപ്പിച്ച് അഹമ്മദ് ഷെറീഫ് പണം തിരിമറി നടത്തിയതായും കാണിച്ച് ഹോസ്ദുര്‍ഗ് പൊലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായും ജോസ് തയ്യല്‍ കൂട്ടി ചേര്‍ത്തു. വ്യാപാരി സമുച്ചയം പണിയുന്നതിന്റെ ഭാഗമായി നാല്പത് സെന്റ് സ്ഥലം സെന്റിന് 5,50,000 രൂപയ്ക്ക് വിലയ്ക്ക് വാങ്ങാന്‍ തുടങ്ങിയപ്പോള്‍ തന്റെ അന്വേഷണത്താല്‍ ആ സ്ഥലത്ത് നാലു ലക്ഷം രൂപയെ വിലയുള്ളുവെന്ന് പറഞ്ഞതിനാണ് ജില്ലാ ജന.സെക്രട്ടറി ജോസ് തയ്യലിന്റെ കൂടെ തന്നെ കൂടി പ്രസിഡന്റ് സസ് പെന്റ് ചെയ്തതെന്ന് പ്രത്യോദനന്‍ പറഞ്ഞു.
നീലേശ്വരത്ത് വെച്ച് നടന്ന യൂണിറ്റ് ഭാരവാഹികളുടെ യോഗത്തില്‍ മണി ചെയിന്‍ മാതൃകയില്‍ മെമ്പര്‍ മരിച്ചാല്‍ അഞ്ച് ലക്ഷം കൊടുക്കാമെന്ന മോഹന വാഗ്ദാനവുമായി തിരിച്ചു കൊടു ക്കേണ്ടടത്ത് പത്തായിരം രൂപ വീതം നാലു കോടി പരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുമ്പോള്‍ രജിസ്‌ട്രേഷന്‍ ഇല്ലാ തെ ഈ പദ്ധതി തുടങ്ങരു തെന്നും മരിച്ചാല്‍ അഞ്ച് ലക്ഷം ഗ്യാരണ്ടി കൊടുക്കുമെന്ന് ഉറപ്പുവരുത്തിയ പദ്ധതി തുടങ്ങാവൂ എന്നും പറഞ്ഞാണ് തന്നോടുള്ള വി രോധ മെന്ന് സസ് പെന്റിലായ പി.എ ജോസഫും പറഞ്ഞു.
പത്ര സ മ്മേളനത്തില്‍ സസ് പെന്റിലായ ജോസ് തയ്യലിനെ കുടാതെ സസ്‌പെന്റിലായ മുന്‍ ജില്ലാ പ്രസിഡന്റ് പി.എ ജോസഫ്, എ പ്ര ത്യോദനന്‍, സി.എം അ ശോക് കുമാര്‍, പി.ടി രാജേഷ്, എ സുബൈര്‍, സമീര്‍ സി ഡി സൈന്‍ എന്നിവരും സംബന്ധിച്ചു.

Post a Comment

0 Comments