കൊച്ചി: യൂണിഫോമിനൊപ്പം തലയിൽ തട്ടവും ഫുൾസ്ലീവും ധരിച്ചെത്തുന്ന വിദ്യാർഥികളെ ക്ലാസിൽ പ്രവേശിക്കാൻ അനുവദിക്കണമെന്ന് സ്കൂൾ അധികൃതരോട് നിർദ്ദേശിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സ്കൂൾ അധികൃതർക്ക് നിർദ്ദേശം നൽകാൻ കഴിയില്ല. പ്രത്യേക വസ്ത്രധാരണ രീതി (ഡ്രസ് കോഡ്) നിലവിലിരിക്കേ മറ്റൊരു വേഷം ധരിച്ചെത്തുന്ന വിദ്യാർത്ഥികളെ ക്ലാസിൽ അനുവദിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സ്കൂൾ അധികൃതരാണെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ് വ്യക്തമാക്കി.
തിരുവനന്തപുരം തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂളിലെ രണ്ട് വിദ്യാർത്ഥിനികൾ പിതാവ് മുഖേന നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ്.
സ്കൂളിൽ യൂണിഫോം നിലവിലുണ്ടെങ്കിലും ഇതിനുപുറമേ, തലയിൽ തട്ടം ഇടാനും മുഴുക്കൈയൻ ഷർട്ടിടാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുസ്ലീംസമുദായാംഗങ്ങളായ ഹർജിക്കാർ കോടതിയെ സമീപിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ