ശനിയാഴ്‌ച, മാർച്ച് 02, 2019
കാഞ്ഞങ്ങാട്: പഞ്ചായത്ത് പിരിച്ചു വിട്ട തൊഴിലുറപ്പ് തൊഴിലാളികള്‍ ഹൈ ക്കോടതിയില്‍ നല്‍കിയ സ് റ്റേ ക്കെതി രെ വക്കീലിനെ നിയമിക്കാനുള്ള അജണ്ടയെ എതിര്‍ത്ത് അജാനൂര്‍ പഞ്ചായത്തില്‍ പ്രതിപക്ഷം എതിര്‍ത്ത തോടെ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവര്‍ ഇറങ്ങി പോയി. നേരത്തെ കാലാവധി നീട്ടി നല്‍കാന്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണ പക്ഷം മടിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. അതു കൊണ്ട് തന്നെ ഭരണപക്ഷം കൊണ്ടു വന്ന അജണ്ട പാസാക്കാന്‍ പ്രതിപക്ഷം സമ്മതിച്ചില്ല. തുടര്‍ന്ന് പഞ്ചായത്തില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ പ്രസിഡന്റ് പി ദാ മോദരന്‍ ഇറങ്ങി പോകുകയായിരുന്നു. നിലവില്‍ പന്ത്രണ്ട് അംഗങ്ങള്‍ ലീഗും കോണ്‍ഗ്രസും ബി.ജെ.പിയും കൂടിയുണ്ട്. എന്നാല്‍ സി.പി.എം, സി.പി.ഐകാര്‍കൂടിയാല്‍ പതിനൊന്ന് പേര്‍ മാത്രമാണ് പഞ്ചായത്ത് അംഗങ്ങളായിട്ടുള്ളത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ