സബ് കലക്ടറെ ആക്രമിച്ച പൊലിസ് ഉദ്യോഗസ്ഥരുടെ മക്കളെ ചെറിയ കുറ്റം ചുമത്തി വിട്ടയച്ചത് വിവാദമാകുന്നു

സബ് കലക്ടറെ ആക്രമിച്ച പൊലിസ് ഉദ്യോഗസ്ഥരുടെ മക്കളെ ചെറിയ കുറ്റം ചുമത്തി വിട്ടയച്ചത് വിവാദമാകുന്നു


കാഞ്ഞങ്ങാട്: സബ് കലക്ടര്‍ അരുണ്‍ കെ. വിജയന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് 17 മണിക്കൂര്‍ കഴിഞ്ഞ് അറസ്റ്റ് ചെയ്ത പൊലിസ് ഉ ദ്യോഗസ്ഥരുടെ മക്കളായ  അഭിരാം (25), അഭിജിത്ത് (28) എന്നിവരെ ഹൊസ്ദുര്‍ഗ് പൊലീസ് ചെറിയ കുറ്റം ചുമത്തി വേഗത്തില്‍ വിട്ടയച്ചത് വിവാദമാകുഇന്നലെ ചേര്‍ന്നന്നു. സബ്് കലക്ടറുടെ മേലിലുണ്ടായ ശക്തമായ സമ്മര്‍ദ്ദമാണ് ഇത്തരത്തിലുള്ള വിട്ടയക്കലിന് കാരണമായിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന എസ്.പി കോണ്‍്ഫ്രന്‍സില്‍ മണല്‍ മാഫിയയുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ടെ ഉ ദ്യോഗസ്ഥന്മാര്‍ ക്കെതി രെ രൂ്ക്ഷ വിമര്‍ശനമുണ്ടായതായാണ് അറിയന്‍ കഴിയുന്നത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം നടന്നതെങ്കിലും രാത്രി വൈകിയാണ് കേസെടുത്തത്. സബ് കലക്ടറെ ആക്രമിച്ചത് പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളായതിനാലും ഇവര്‍ മണല്‍ മാഫിയയുമായി ബന്ധമുള്ളവരായതിനാലുമാണ് കേസെടുക്കാന്‍ പൊലീസ് ഇത്രയും വൈകിയതെന്ന ആക്ഷേപം ശക്തമാകുകയാണ്. റവന്യൂ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച ഗുരുതരമായ സംഭവമായിട്ട് പോലും അര്‍ഹിക്കുന്ന ഗൗരവത്തോടെ കേസ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചതായുള്ള വിമര്‍ശനം ഉയര്‍ന്നു വന്നിട്ടുണ്ട്.

Post a Comment

0 Comments