ചൊവ്വാഴ്ച, സെപ്റ്റംബർ 17, 2019


അലഹബാദ്:മദ്യവും മയക്കുമരുന്നും വാങ്ങാന്‍ കുടുംബസ്വത്ത് വിറ്റ അച്ഛനെ ആണ്‍മക്കള്‍ കല്ലെറിഞ്ഞ് കൊന്നു. 48കാരനായ കാബ്രി ചൗഹാനാണ് കൊല്ലപ്പെട്ടത്.ധൂമഗഞ്ചിലെ ദേവ്ഘട്ടിലാണ് സംഭവം.

മക്കളായ ഗുലാബ് സിംഗ്(30), ദിനേഷ് സിംഗ്(25) എന്നിവര്‍ ചേര്‍ന്ന് അച്ഛനെ കൊലപ്പെടുത്തിയത്. പൊലീസ് പിടിയിലായ പ്രതികള്‍ കുറ്റം സമ്മതിച്ചു.

ഞായറാഴ്ച രാവിലെ റോഡരികിലാണ് കാബ്രി ചൗഹാന്റെ മൃതദേഹം കണ്ടെത്തിയത്. ഇദ്ദേഹം മദ്യത്തിനും മയക്കുമരുന്നിനും വലിയ തോതില്‍ അടിമപ്പെട്ടിരുന്നു.

ഏറ്റവും ഒടുവില്‍ ഫത്തേപ്പൂര്‍ ജില്ലയിലുള്ള സ്ഥലമാണ് 2.7 ലക്ഷം രൂപയ്ക്ക് കാബ്രി ചൗഹാന്‍ വിറ്റത്. ഇതില്‍ കുപിതരായ മക്കള്‍ ചൗഹാനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ